റഷ്യ – ഉക്രെയ്ൻ യുദ്ധം: 50 മില്യൺ പൗണ്ട് സഹായം വാഗ്ദാനം ചെയ്ത് ഋഷി സുനക് കീവിൽ പ്രസിഡന്റ് സെലെൻസ്‌കിയെ സന്ദർശിച്ചു

“യുദ്ധത്തിന്റെ ആദ്യ നാളുകൾ മുതൽ, ഉക്രെയ്നും യുകെയും ഏറ്റവും ശക്തമായ സഖ്യകക്ഷികളായിരുന്നു,” കുടിക്കാഴ്ച്ചക്ക്ശേഷം ശേഷം യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കി പറഞ്ഞു.

0

ഉക്രെയ്ൻ ,കീവ് | ഉക്രയിൻ റഷ്യ സംഘർഷം നിലനിൽക്കെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഉക്രയിൻ സന്ദർശിച്ചു . കീവ്വി ലുള്ളത് അങ്ങേയറ്റം വേദനാജനകമായ അവസ്ഥയാണെന്ന് യുകെ യുക്രെയ്നിനൊപ്പം നിൽക്കുമെന്നും യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കിയുമായികുടിക്കാഴ്ച്ചക്ക്ശേഷം സുനക് പറഞ്ഞു.

“യുദ്ധത്തിന്റെ ആദ്യ നാളുകൾ മുതൽ, ഉക്രെയ്നും യുകെയും ഏറ്റവും ശക്തമായ സഖ്യകക്ഷികളായിരുന്നു,” കുടിക്കാഴ്ച്ചക്ക്ശേഷം ശേഷം യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കി പറഞ്ഞു.

റഷ്യയുടെ വ്യോമാക്രമണത്തെ ചെറുക്കാൻ സഹായ പാക്കേജ്.

50 മില്യൺ പൗണ്ടിന്റെ പ്രതിരോധ സഹായത്തിൽ 125 ആന്റി-എയർക്രാഫ്റ്റ് തോക്കുകളും ഡസൻ കണക്കിന് റഡാറുകളും ആന്റി-ഡ്രോൺ ഇലക്ട്രോണിക് വാർഫെയർ മാരക ശേഷിയുമുൾപ്പെടെ ഇറാനിയൻ ഡ്രോണുകളെ പ്രതിരോധിക്കാനുള്ള സാങ്കേതികവിദ്യയും ഉക്രൈൻ നൽകും .ഉക്രെയ്നിന്റെ സായുധ സേനയ്ക്കുള്ള പരിശീലന ഓഫർ യുകെ വർദ്ധിപ്പിക്കുമെന്നും പ്രത്യേക പിന്തുണ വാഗ്ദാനം ചെയ്യുന്നതിനായി വിദഗ്ധരായ സൈനിക വൈദ്യന്മാരെയും എഞ്ചിനീയർമാരെയും മേഖലയിലേക്ക് അയയ്ക്കുമെന്നും സുനക് പ്രഖ്യാപിച്ചു.

യുക്രൈനുള്ള പിന്തുണ ബ്രിട്ടന്‍ ജനത തുടരുമെന്ന് വ്യക്തമാക്കിയ ഋഷി സുനക്, കീവിലെത്താന്‍ സാധിച്ചതിലുള്ള വികാരവും മറച്ച് വച്ചില്ല. യുദ്ധം തുടങ്ങിയ ആദ്യ ദിവസം മുതല്‍ യുകെ യുക്രൈന്‍റെ ഏറ്റവും ശക്തമായ സഖ്യരാജ്യമാണെന്ന് വ്ലോദിമിര്‍ സെലന്‍സ്കി കൂടിക്കാഴ്ചയില്‍ വിശദമാക്കി.

റഷ്യയുടെ വ്യോമാക്രമണം തടയാനായാണ് പ്രതിരോധ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. വിമാനങ്ങളെ തകര്‍ക്കാനുള്ള വെടിക്കോപ്പുകളും ഇറാന്‍ നല്‍കിയിട്ടുള്ള ഡ്രോണുകളെ തകര്‍ക്കാനുള്ള ടെക്നോളജി അടക്കമുള്ളതാണ് ബ്രിട്ടന്‍റെ പ്രതിരോധ സഹായം. യുക്രൈന്‍കാര്‍ക്കായുള്ള സൈനിക പരിശീലനം യുകെ കൂട്ടുമെന്നും ആര്‍മി വൈദ്യ സംഘത്തേയും എന്‍ജിനിയര്‍മാരെയും അയക്കുമെന്നും ഋഷി സുനക് വിശദമാക്കി. യുകെ പ്രതിരോധ സെക്രട്ടറി യുക്രൈന് ആയിരം മിസൈല്‍ വേധ സംവിധാനം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേയാണ് ഋഷി സുനക് പ്രതിരോധ സഹായം പ്രഖ്യാപിച്ചത്.

യുക്രൈനിലെ സാധാരണക്കാര്‍ക്കെതിരെ പ്രയോഗിച്ച ഇറാന്‍ നിര്‍മ്മിത ഡ്രോണുകളും ഋഷി സുനക് സന്ദര്‍ശനത്തിനിടെ കണ്ടു. യുക്രൈന്‍റെ യുദ്ധസ്മാരകവും ഋഷി സുനക് സന്ദര്‍ശിച്ചു. ഹീനമായ യുദ്ധമവസാനിപ്പിച്ച് നീതി നടപ്പിലാക്കാനായുള്ള യുക്രൈന്‍റെ പോരാട്ടത്തിനൊപ്പം യുകെ ഉണ്ടാവുമെന്ന് ഋഷി സുനക് ഉറപ്പ് നല്‍കി. യുക്രൈന്‍ സേന റഷ്യന്‍ സൈനികരെ തുരത്തിയോടിക്കുമ്പോള്‍ സാധാരണക്കാര്‍ വ്യോമാക്രമണം കൊണ്ട് വലഞ്ഞിരിക്കുകയാണ്യ തണുപ്പ് കാലം വരാനിരിക്കെ മാനുഷിക പരിഗണനകള്‍ കൂടി കണക്കിലെടുത്താണ് പ്രതിരോധ സഹായമെന്നും ഋഷി സുനക് വ്യക്തമാക്കി. രാജ്യത്തിന്‍റെ അഭിമാനത്തിനും ജനാധിപത്യ സംരക്ഷണത്തിനുമായി പോരാടുന്ന യുക്രൈന്‍ ജനതയെ കാണാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഋഷി സുനക് പ്രതികരിച്ചു.

യുക്രൈന്‍റെ ഊര്‍ജ്ജ മേഖലയുടെ 50 ശതമാനത്തോളം റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നിരിക്കുമ്പോഴാണ് ഋഷി സുനകിന്‍റെ പ്രതിരോധ സഹായമെത്തുന്നത്. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്‍റേതായി 12 മില്യണ്‍ പൌണ്ടിന്‍റെ സഹായവും അന്താരാഷ്ട്ര കുടിയേറ്റ സംഘടനയുടേതായി 4 മില്യണ്‍ പൌണ്ട് സഹായവും യുക്രൈന് നല്‍കുമെന്ന് ഋഷി സുനക് സന്ദര്‍ശനത്തിനിടെ സ്ഥിരീകരിച്ചിട്ടുണ്ട്.

You might also like

-