പി.കെ ശശിക്കെതിരെയുള്ള ആരോപണത്തില്‍ പ്രാഥമിക പരിശോധന നടത്താന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം; പരാതികള്‍ തൃശൂര്‍ റേഞ്ച് ഐ.ജി.ക്ക് കൈമാറി

ഡിജിപിയുടെ ഓഫീസില്‍ ലഭിച്ച പരാതികള്‍ തൃശൂര്‍ റേഞ്ച് ഐ.ജി.ക്ക് കൈമാറി. കെ.എസ്.യു, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ഷൊര്‍ണൂര്‍ എംഎല്‍എക്കെതിരായ ലൈംഗിക ആരോപണത്തില്‍ പരാതി നല്‍കിയത്

0

തിരുവനതപുരം :സി.പി.എം നേതാവ് ഷൊർണൂർ എം എൽ എയുമായ പി.കെ ശശി ക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ പ്രാഥമിക പരിശോധനയ്ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം. ഡിജിപിയുടെ ഓഫീസില്‍ ലഭിച്ച പരാതികള്‍ തൃശൂര്‍ റേഞ്ച് ഐ.ജി.ക്ക് കൈമാറി. കെ.എസ്.യു, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ഷൊര്‍ണൂര്‍ എംഎല്‍എക്കെതിരായ ലൈംഗിക ആരോപണത്തില്‍ പരാതി നല്‍കിയത്. പരാതിക്കാരിയുടെ പേരോ വിവരങ്ങളോ ഇല്ലാത്തതിനാല്‍ നേരിട്ട് കേസെടുക്കാനാവില്ല. ഇതുസംബന്ധിച്ച ആരോപണം പരിശോധിക്കാനാണ് ഡിജിപി നിര്‍ദ്ദേശം നല്‍കി.

ഷൊര്‍ണൂര്‍ എംഎല്‍എ. പി.കെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുക്കാനാവില്ലെന്ന് കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. പാര്‍ട്ടിയും വനിതാ കമ്മീഷനും രണ്ടും രണ്ടാണ്. യുവതി കമ്മീഷന് നേരിട്ട് പരാതി നല്‍കിയിട്ടില്ല.

ഇത്തരത്തില്‍ ഒരു പരാതി ലഭിച്ചാല്‍ കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്നും ജോസഫൈന്‍ പറഞ്ഞു. പാര്‍ട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ പൊലീസിന് കൈമാറണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും ജോസഫൈന്‍ പറഞ്ഞു. ഇപ്പോഴും ആരാണ് പരാതിക്കാരിയെന്ന് കമ്മീഷന് അറിയില്ല. അതിനാല്‍ തന്നെ സ്വമേധയാ കേസെടുക്കാനാവില്ലെന്നും ജോസഫൈന്‍ വ്യക്തമാക്കി.

You might also like

-