തർക്കം നിലനിന്ന ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് ഏഴു പേര്‍ മരിച്ചു

ക്ഷേത്രത്തോട് ചേര്‍ന്ന് പുതുതായി പണികഴിപ്പിക്കുന്ന കെട്ടിടത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങായിരുന്നു ഇന്ന്. ഇതിന് ശേഷം നല്‍കിയ "തക്കാളിച്ചോർ "പ്രസാദം കഴിച്ചവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. അഞ്ച് പേര്‍ ക്ഷേത്രമുറ്റത്ത് വെച്ച് തന്നെ മരിച്ചു

0

മൈസൂർ :ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്ന മൈസൂര്‍ ചാമരാജ നഗറിലെ കിച്ചുകുട്ടി മാരിയമ്മന്‍ കോവിലില്‍ ഭക്ഷ്യവിഷബാധ ക്ഷേത്രത്തിൽ വിടണം ചെയ്ത പ്രസാദം കഴിച്ച ഏഴ് പേര്‍ മരിച്ചു. എണ്‍പതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസാദം കഴിച്ച ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്. ക്ഷേത്രത്തില്‍ നിന്നും പ്രസാദത്തിന്റെ അവശിഷ്ട്ടങ്ങൾ ഭക്ഷിച്ച നിരവധി പക്ഷികളും കാക്കകളും ചത്തു.

ക്ഷേത്രത്തോട് ചേര്‍ന്ന് പുതുതായി പണികഴിപ്പിക്കുന്ന കെട്ടിടത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങായിരുന്നു ഇന്ന്. ഇതിന് ശേഷം നല്‍കിയ “തക്കാളിച്ചോർ “പ്രസാദം കഴിച്ചവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. അഞ്ച് പേര്‍ ക്ഷേത്രമുറ്റത്ത് വെച്ച് തന്നെ മരിച്ചു. 100 ലധികം പേര്‍ ചടങ്ങിനെത്തിയിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുഎണ്‍പതോളം പേരാണ് ചാമരാജ് നഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലുള്ളത്. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവരും അപകടനില തരണം ചെയ്തിട്ടില്ല. ക്ഷേത്ര പരിസരത്തുണ്ടായിരുന്ന ഭക്ഷണാവശിഷ്ടം കഴിച്ച കാക്കകളും ചത്തു.

പ്രസാദത്തില്‍ വിഷ പദാര്‍ത്ഥം കലര്‍ന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കിച്ചുക്കുട്ടി മാരിയമ്മന്‍ കോവിലുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കം നടന്നിരുന്നു. ആരെങ്കിലും പ്രസാദത്തില്‍ വിഷം കലര്‍ത്തിയിരുന്നോ എന്ന കാര്യത്തിലും സംശയമുണ്ട്.

You might also like

-