ചെയർമാൻസ്ഥാനം വിട്ടുനൽകികൊണ്ട് സമവായചർച്ചയില്ലന്ന് പിജെ ജോസഫ് സമവായമുണ്ടാക്കിയ ശേഷം മാത്രം സംസ്ഥാന കമ്മിറ്റി

ചെയർമാൻ സ്ഥാനം പിജെ ജോസഫ്, വർക്കിങ് ചെയർമാൻ ജോസഫ് കെ മാണി, നിയമസഭ കക്ഷി നേതാവായി സി.എഫ് തോമസ് എന്നതാണ് ന്യായമെന്നും പിജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞൂ.

0

ചെയർമാൻസ്ഥാനം വിട്ടുനൽകില്ല പിജെ ജോസഫ് സമവായമുണ്ടാക്കിയ ശേഷം മാത്രം സംസ്ഥാന കമ്മിറ്റി വിഡിയോ.


തൊടുപുഴ :ചെയര്മാന്സ്ഥാനംവിട്ടുനൽകികൊണ്ട് സമവായചർച്ചക്കില്ലന്ന് കേരളാകോൺഗ്രസ് വർക്കിങ് ചെയർമാൻ പിജെ ജോസഫ്പറഞ്ഞു  പാർലമെന്ററി പാർട്ടി യോഗംഉടൻ ഇല്ലെന്നു  പിജെ ജോസഫ് , സമവായമുണ്ടാക്കിയ ശേഷം മാത്രം സംസ്ഥാന കമ്മിറ്റി വിൽക്കുക ഇക്കാര്യത്തിൽ
കെ എം മാണിയുടെ കാലത്തെ കീഴ് വഴക്കം തുടരും.ചെയർമാൻ സ്ഥാനം പിജെ ജോസഫ്, വർക്കിങ് ചെയർമാൻ ജോസഫ് കെ മാണി, നിയമസഭ കക്ഷി നേതാവായി സി.എഫ് തോമസ് എന്നതാണ് ന്യായമെന്നും പിജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞൂ. വിദേശത്തുള്ള മോൻസ് ജോസഫ് വന്നതിനുശേഷം ഇനി യോഗം വിൽക്കുകയൊള്ളുവെന്നും പിജെ ജോസെഫ് തൊടുപുഴയിൽ പറഞ്ഞു

കേരള കോണ്‍ഗ്രസ് എമ്മില്‍ നേതാവിനെച്ചൊല്ലി തര്‍ക്കം തുടരുന്നതിനിടെ പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളോട് രണ്ട് ദിവസത്തിനുള്ളില്‍ കൊച്ചിയിലെത്താന്‍ ജോസഫും ജോസ് കെ. മാണിയുടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സഹചര്യത്തില്‍ അനുരഞ്ജന നടക്കുമെന്നാണ് സൂചന.ഇതിനിടെ സംസ്ഥാന കമ്മിറ്റി യോഗം വിളിക്കാന്‍ തയാറായില്ലെങ്കില്‍ സ്വന്തം നിലയ്ക്കു യോഗം ചേരുന്നതിന്റെ സാധ്യതകളും ജോസ് കെ. മാണി വിഭാഗം ആലോചിക്കുന്നുണ്ട്.പാര്‍ട്ടി ഭരണഘടന അനുസരിച്ച് സംസ്ഥാന കമ്മിറ്റിയിലെ നാലിലൊന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ 10 ദിവസത്തിനകം കമ്മിറ്റി വിളിക്കണം. അതിനു തയാറായില്ലെങ്കില്‍ സംസ്ഥാന സമിതി അംഗങ്ങള്‍ക്ക് സ്വമേധയാ യോഗം വിളിക്കാം. ഈ സാധ്യത ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 127 അംഗങ്ങള്‍ ഒപ്പിട്ട കത്ത് എംഎല്‍എമാരായ റോഷി അഗസ്റ്റിനും എന്‍.ജയരാജും വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫിന് കൈമാറിയതും.

You might also like

-