ദുരഭിമാന തർക്കം ബന്ധുവിന്റെ കാല് വെട്ടി മാറ്റിയ ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിടെ പ്രതി പിടിയില്‍

കര്‍ശനാട് സ്വദേശി മുരുകന്‍(40)നാണ് പിടിയിലായത്.ചൊവ്വാഴ്ച രാവിലെ ഒന്‍മ്പതേമുക്കാലോടുകൂടിയാണ് മുരുകന്‍ മുന്‍മ്പുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പിതാവിന്റെ സഹോദരനായ മുത്തുപാണ്ടി(65)യുടെ കാല് വെട്ടി പൂര്‍ണമായും മാറ്റിയത്.

0

മറയൂര്‍ :. ബന്ധുവിന്റെ കാലുവെട്ടിയ ശേഷം ഒളിവിലായിരുന്ന തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിനിടെ പിടിയില്‍. കര്‍ശനാട് സ്വദേശി മുരുകന്‍(40)നാണ് പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ ഒന്‍മ്പതേമുക്കാലോടുകൂടിയാണ് മുരുകന്‍ മുന്‍മ്പുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പിതാവിന്റെ സഹോദരനായ മുത്തുപാണ്ടി(65)യുടെ കാല് വെട്ടി പൂര്‍ണമായും മാറ്റിയത്. തുടര്‍ന്ന് വൈകിട്ട് ഏഴരയോടുകൂടി തമിഴ്‌നാട്ടിലേക്ക് കടക്കും വഴിയാണ് മുരുകനെ മറയൂര്‍ ബസ്റ്റാന്റില്‍വച്ച് പൊലീസ് ഇന്‍സ്‌പെക്ടര്‍ വിആര്‍ ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇന്നലെ രാവിലെ പത്തരയോടുകൂടി പ്രതിയുമായെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൃത്യത്തിനുപയോഗിച്ച വാക്കത്തി പ്രതിയുടെ വീടിന്റെ മേല്‍ക്കൂരയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. വിരളടയാള വിധക്തരെത്തി പരിശോധനയും നടത്തി.
കഴിഞ്ഞ ദിവസം രാജപാളയത്തെ ബന്ധുവിട്ടിലെ കല്യാണ ചടങ്ങിന് പോകും വഴി താന്റെ ഭാര്യയയെ മോശമായി പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ കൃത്യം ചെയ്തതെന്ന് മുരുകന്‍ പൊലീസില്‍ മൊഴി നല്‍കി.
പൊലീസ് ഇന്‍സ്‌പെക്ടര്‍ വിആര്‍ ജഗദീഷ്, എസ് ഐ ജി അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എഎസ്‌ഐ അനില്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബാസ്, അനു, അര്‍ജുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടി തെളിവെടുപ്പ് നടത്തിയത്. പ്രതിയെ ഇന്നലെ ദേവികുളം കോടതിയില്‍ ഹാജരാക്കി.

ദുരിഭിമാനമെന്നും ആരോപണം
മറയൂര്‍ . ബന്ധുവായ മുത്തുപാണ്ടിയുടെ കാല്‍ ബന്ധുവായ മുരുകന്‍ വെട്ടിയത് ദുരഭിമാനത്തിന്റെ പേരിലെന്നും ആരോപണം. കഴിഞ്ഞ ദിവസം രാജപാളയത്തെ ബന്ധുവിട്ടിലെ കല്യാണ ചടങ്ങിന് പോകും വഴി മുത്തുപാണ്ടി മുരുകന്റെ ഭാര്യയയെ അസഭ്യങ്ങളുപയോഗിച്ച് അക്ഷേപിച്ചിരുന്നതായും പറയുന്നു. തുടര്‍ന്ന് ബന്ധുവീട്ടിലെ കല്യാണത്തിന് ശേഷം തിരികെ ഇരുവരും വെവേറെ വാഹനത്തിലാണ് കര്‍ശനാട്ടിലെ വീടുകളിലെത്തിയത്. തുടര്‍ന്നും മുരുകന്‍രെ ഭാര്യയെ മറ്റൊരാളുമായി ബന്ധപ്പെടുത്തി മുത്തുപാണ്ടി മൂന്നാമതൊരു വ്യക്തിയോട് പറഞ്ഞതായും പറയപെടുന്നു. ഇതില്‍ പ്രകോപിതനായാണ് മുരുകന്‍ ചൊവ്വാഴ്ച കാന്തല്ലൂരിലേക്ക് തടിപണിക്ക് പോകും വഴിയാണ് മുത്തുപാണ്ടിയെത്തിയതറിഞ്ഞ് കോവില്‍ക്കടവ് ഓട്ടോ സ്റ്റാന്റിന് സമീപം കടയുടെ വരാന്തയില്‍ വെച്ച് ഇടത് കാല്‍ പൂര്‍ണമായും വെട്ടി മുറിച്ചിട്ടത്്.

You might also like

-