ഇസ്രയേൽ എംബസിക്ക് സമീപം ഇറാൻ പൗരൻമാരെ ചോദ്യമേ ചെയ്യുന്നു എംബസിക്ക് അമിപമുള്ള സി സി ടി വികൾ പ്രവർത്തന രഹിതമെന്ന് കണ്ടെത്തി

സംഭവസ്ഥലത്തെ സി സി ടി വി ക ളിൽ ഒന്നിൽ പരിശോധന നടത്തിയപ്പോൾ ദൃശ്യങ്ങൾ പതിഞ്ഞില്ലെന്നാണ് വ്യക്തമായത്. അതേസമയം സ്ഫോടനം നടത്തിയത് ശീതളപാനീയ കുപ്പിയിൽ അമോണിയം നൈട്രറ്റും ബോൾ ബെയറിങ് നിറച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട്

0

ഡൽഹി :രാജ്യതലസ്ഥാനത്തെ ഇസ്രയേൽ എംബസിക്ക് സമീപം കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇറാൻ പൗരൻമാരെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നു. ഡൽഹിയിൽ താമസിക്കുന്ന ഇറാൻ പൗരൻമാരെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സെൽ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യുന്നവരിൽ വിസാ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്ന ഇറാൻ സ്വദേശികളും ഉൾപ്പെടും. സ്ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച കത്തും സിസിടിവി ദൃശ്യങ്ങളിൽ കണ്ട 2 പേരെയും അടിസ്ഥാനമാക്കിയാണ് അന്വേഷണം.

സ്ഫോടന സ്ഥലത്ത് നിന്നും കണ്ടെടുത്ത ഒരു സ്കാ‍ർഫിൻ്റെ ചിത്രം അന്വേഷണ ഏജൻസികൾ പുറത്തു വിട്ടിട്ടുണ്ട്. ഒരു പ്ലാസ്റ്റിക് കവറിൽ നിന്നാണ് ഈ തുണി അന്വേഷണസംഘത്തിന് കിട്ടിയത്. ഒരു ചുവന്ന നിറത്തിലുള്ള തുണിയാണ് കണ്ടെത്തിയത്. വിദ​ഗ്ദ്ധ സംഘം ഈ തുണി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. സ്ഫോടനമുണ്ടായതിന് തൊട്ടു മുൻപ് ടാക്സി കാറിൽ വന്നിറങ്ങിയ രണ്ടു പേർക്ക് സ്ഫോടനവുമായി ബന്ധമുണ്ടെന്നാണ് പോലീസിൻറെ അനുമാനം. ടാക്സി ഡ്രൈവറിൽ നിന്ന് വിവരങ്ങൾ തേടി ഇവരുടെ രേഖാ ചിത്രം തയ്യാറാക്കുകയാണ് അന്വേഷണസംഘം

സംഭവസ്ഥലത്തു നിന്ന് പകുതി കരിഞ്ഞ കത്തും പിങ്ക് സ് കാർഫും കണ്ടെത്തിയിട്ടുണ്ട്. ഇസ്രായേൽ അംബാസഡർക്ക് അഭിസംബോധന ചെയ്തു എഴുതിയ കത്തിൽ സ്ഫോടനം ട്രെയിലർ മാത്രമാണെന്ന് കുറിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഇറാൻ ജനറൽ ക്വാസിം സുലൈമാനി ആണവ ശാസ്ത്രജ്ഞൻ മോഹനൻ ഫാക്രിസാദ എന്നിവരെ കുറിച്ചും പരാമർശമുണ്ട്. അതിനാൽ സംഭവത്തിലെ ഇറാൻ ബന്ധം പ്രധാനമായും അന്വേഷിക്കുന്നത് സ്ഫോടനം ഇസ്രായേൽ എതിരായ ഭീകരാക്രമണ കണക്കാക്കുന്നതെന്ന് അംബാസഡർ പറഞ്ഞു. ഇസ്രായേലിനെതിരായ ഭീകരാക്രമണമായാണ് സംഭവത്തെ കാണുന്നതെന്ന് ഇസ്രായേൽ അംബാസിഡർ പ്രതികരിച്ചു.

സംഭവസ്ഥലത്തെ സി സി ടി വി ക ളിൽ ഒന്നിൽ പരിശോധന നടത്തിയപ്പോൾ ദൃശ്യങ്ങൾ പതിഞ്ഞില്ലെന്നാണ് വ്യക്തമായത്. അതേസമയം സ്ഫോടനം നടത്തിയത് ശീതളപാനീയ കുപ്പിയിൽ അമോണിയം നൈട്രറ്റും ബോൾ ബെയറിങ് നിറച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡൽഹി പോലീസും എൻഐഎയും അന്വേഷണം നടത്തുന്ന സംഭവത്തിൽ മൊസാദിന്റെ സഹകരണവും തേടും.

അതേസമയം . സംഭവ സമയത്ത് പ്രദേശത്തെ സിസിടിവി ക്യാമറകളിൽ ഭൂരിഭാഗവും പ്രവര്‍ത്തന രഹിതമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിലെ അന്വേഷണ സംഘം എംബസിക്ക് സമീപമുള്ള സ്ഥലം സന്ദര്‍ശിച്ചിരുന്നു.ചില സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ, എംബസിക്ക് സമീപമുള്ള പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് പോലീസ് റിപ്പോർട്ട്. സ്ഫോടനത്തിന് തൊട്ടുമുമ്പ് എംബസിക്ക് സമീപം ഒരു വാഹനം സംശയാസ്പദമായി നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതായി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ ഉല്‍ ഹിന്ദ് എന്ന സംഘടന ഏറ്റെടുത്തിരുന്നു. തുടക്കം മാത്രമാണിതെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഫോടനം ഉണ്ടാകുമെന്നും സന്ദേശത്തില്‍ മുന്നറിയിപ്പ് നല്കുന്നുണ്ട്

You might also like

-