കോടഞ്ചേരി അപകടം; ചികിത്സയിലുള്ളവരുടെ ഉള്ളില്‍ ചെന്നത് ഫ്യൂരിഡാന്‍

നേരത്തെ കോടഞ്ചേരി ചെമ്പരി കോളനിയിലെ തൊഴിലാളിയുടെ മരണം വിഷമദ്യം കഴിച്ചല്ലെന്ന് പൊലീസും എക്‌സൈസും വ്യക്തമാക്കിയിരുന്നു.

0

കോഴിക്കോട് :കോടഞ്ചേരി  നിന്ന് അവശനിലയില്‍ ആശുപത്രിയിലെത്തിച്ചവരുടെ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്. ചികിത്സയിലുള്ളവരുടെ ഉള്ളില്‍ ചെന്നത് ഫ്യൂരിഡാനാണെന്ന് റിപ്പോര്‍ട്ട്. പരിശോധന റിപ്പോര്‍ട്ട് എക്‌സൈസിന് ലഭിച്ചു.

നേരത്തെ കോടഞ്ചേരി ചെമ്പരി കോളനിയിലെ തൊഴിലാളിയുടെ മരണം വിഷമദ്യം കഴിച്ചല്ലെന്ന് പൊലീസും എക്‌സൈസും വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രണ്ടു പേരുടെ ശരീരത്തിലും മെഥനോളിന്റെ സാന്നിധ്യമില്ലെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. മൂവരും മദ്യപിച്ച സ്ഥലത്തിനടുത്ത് സള്‍ഫ്യൂരിക് ആസിഡ് ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കണ്ടെത്തി.

ഇന്നലെ രാത്രി ഏഴരയോടെയാണ് ബോധരഹിതനായി കൊളമ്പന്‍ റോഡില്‍ കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. കൊളമ്പനെ താമരശേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന നാരായണന്‍, ഗോപാലന്‍ എന്നിവരെ അവശനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ഇവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളനിക്ക് സമീപമുള്ള റബ്ബര്‍ എസ്‌റ്റേറ്റിലെ തൊഴിലാളികളായിരുന്നു മൂവരും.

You might also like

-