കർണാടകത്തിൽ അവിശ്വാസം ,വിട്ടുവീഴ്ചക്ക് തയ്യാറായി കോൺഗ്രസ്സ് ജെ ഡി യു നേത്രുത്തങ്ങൾ ,. വഴങ്ങിയില്ലെങ്കിൽ അവിശ്വാസം

വിപ്പ് ലംഗിച്ചാൽ വിമത എം എൽ എമാരെ അയോഗ്യരാക്കാനാണ് കോൺഗ്രസ്സ് ജെ ഡി യു നേത്രുത്തങ്ങൾ ലക്ഷ്യമിടുന്നത് .സ്‌പീക്കർ എം എൽ എ മാരെ അയോഗ്യരാക്കിയാൽ അത് ബി ജെ പി കും വിമതർക്കും വൻ തിരിച്ചടിയാവും .

0

വിമത എം എൽ എ നാഗരാജിനെ കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ എം കെ ബി നാഗരാജിന്റെ വസതി സന്ദർശിച്ചു.

ബെംഗളൂരു :തികളാഴച വരെ തൽസ്ഥി തുടരാൻ സുപ്രിമേ കോടതി ഉത്തരവിട്ട സാഹചര്യത്തിൽ സർക്കാരിനെ നിലനിർത്താനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്സ് ജെ ഡി യു നേതൃത്വങ്ങൾ നിയമസഭയിൽ വിശ്വാസ വോട്ട് തേടാനാണ് സഖ്യ സർക്കാർ ലക്ഷയമിടുന്നത് . ഇതിനായി വിമത എം എൽ എ മാർക്ക് പാർട്ടി വിപ്പ് നൽകും . വിപ്പ് ലംഗിച്ചാൽ വിമത എം എൽ എമാരെ അയോഗ്യരാക്കാനാണ് കോൺഗ്രസ്സ് ജെ ഡി യു നേത്രുത്തങ്ങൾ ലക്ഷ്യമിടുന്നത് .സ്‌പീക്കർ എം എൽ എ മാരെ അയോഗ്യരാക്കിയാൽ അത് ബി ജെ പി കും വിമതർക്കും വൻ തിരിച്ചടിയാവും .
ഇതിനിടെ സർക്കാരിനെ നിലനിർത്താൻ വിട്ടുവീഴച്ചക്കും സന്നദ്ധത അറിയിച്ചിട്ടുണ്ട് കോൺഗ്രസ്സ് ജെ ദ്യു നേര്ത്തങ്ങൾ വിമത പക്ഷത്തെ ഒരാളെ മുഖ്യമന്ത്രിയാക്കി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമത്തിനൊപ്പം ബി.ജെ.പിയിലെ അംഗങ്ങളെ രാജി വെപ്പിച്ച്, കേവലഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തുമെന്നാണ് സൂചന. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിശ്വാസവോട്ട് തേടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചതോടെ എം.എല്‍.എമാരെ ഒരുമിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

ഇന്നലെ രാത്രി വൈകിയും മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാക്കളും യോഗം ചേര്‍ന്നിരുന്നു. നിലവിൽ വിശ്വാസവോട്ടിന് മുംബൈയിലുളള വിമത എംഎൽഎമാർ എത്തില്ലെന്ന് ഉറപ്പാണ്. എന്നാൽ ബെംഗളൂരുവിൽ തുടരുന്നവരിൽ സഖ്യം പ്രതീക്ഷ വെക്കുന്നുണ്ട്.

സ്വതന്ത്രരും രാമലിംഗ റെഡ്ഡിയും ഉൾപ്പെടെ ആറ് പേരെങ്കിലും മടങ്ങി വന്നാൽ പിടിച്ചുനിൽക്കാൻ വഴിയുണ്ടെന്ന കണക്കുകൂട്ടലിലാണ് സഖ്യം. കുതിരച്ചവടം അവസാനിപ്പിക്കാനെന്ന നിലപാട് ആവര്‍ത്തിക്കുമ്പോഴും ബിജെപി പക്ഷത്ത് നിന്നും എംഎല്‍എമാരെ ഒപ്പമെത്തിക്കാനും ശ്രമങ്ങളുണ്ടാവും. ജെഡിഎസ് എംഎൽഎമാരെ ദേവനഹളളിയിലെ റിസോർട്ടിലേക്ക് തിരികെ കൊണ്ടുപോയി. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് കോൺഗ്രസ് എംഎൽഎമാർ താമസിക്കുന്നത്. ബിജെപിയും എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി.

അതേസമയം, വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്ത് നല്‍കിയ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാക്കളുമായി സ്പീക്കര്‍ തിങ്കളാഴ്ച കൂടിക്കാഴ്ച്ച നടത്തും. വിമതരുടെ രാജി സ്വീകരിക്കുന്നതിൽ സുപ്രീംകോടതി ഉത്തരവിന് മുമ്പ് സഭയില്‍ വോട്ടെടുപ്പിനുള്ള സാധ്യതാണ് കോണ്‍ഗ്രസും ജെഡിഎസ്സും തേടുന്നത്. വിശ്വാസം തെളിയിക്കാതെ ഇറങ്ങിപ്പോകേണ്ടി വന്നാൽ വിമതർക്ക് അയോഗ്യത ഉറപ്പാക്കുകയാണ് തന്ത്രം

കര്‍ണാടക നിയമസഭാ സമ്മേളനം ആംരഭിച്ച സാഹചര്യത്തില്‍, അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കാന്‍ തീരുമാനിച്ച ബി.ജെ.പിയെ പോലും ഞെട്ടിച്ചുകൊണ്ടാണ്, സഭയില്‍ വിശ്വാസ വോട്ട് തേടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതിനുള്ള ദിവസം കണ്ടെത്താന്‍ സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തു. ഇന്നലെ, സഭ പിരിയുന്നതിനു മുന്‍പെ യോഗത്തില്‍ നിന്ന് ഇറങ്ങിയ പ്രതിപക്ഷ നേതാവ് ബി.എസ്. യദ്യൂരിയപ്പ, ബി.ജെ.പി എം.എല്‍.എമാരോട് ബംഗളൂരുവില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടു. പിന്നാലെ, ഇവരെ വിവിധ റിസോര്‍ട്ടുകളിലേയ്ക്ക് മാറ്റി. കോണ്‍ഗ്രസും തങ്ങളുടെ എം.എല്‍.എമാരെ ഇന്നലെ തന്നെ റിസോര്‍ട്ടിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ജെ.ഡി.എസ് എം.എല്‍.എമാര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബംഗളൂരു നഗരത്തിന് പുറത്തുള്ള റിസോര്‍ട്ടുകളിലാണ് താമസിയ്ക്കുന്നത്. കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ രാജിവെപ്പിച്ച് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ബി.ജെ.പി എം.എല്‍.എമാരെ രാജി വെപ്പിയ്ക്കുമെന്ന് മന്ത്രി ഡി.കെ. ശിവകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി എം.എല്‍.എമാരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയത്.

സര്‍ക്കാറിനെ നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസ് നേതൃത്വവും നേരത്തെ പറഞ്ഞിരുന്നു. എല്ലാ വഴികളും അടഞ്ഞ സാഹചര്യത്തിലും ഭരണം മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമം തുടരാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സുപ്രീം കോടതി വിധി പ്രകാരം ചൊവ്വാഴ്ച വരെ വിമത എം.എല്‍.എമാരെ അയോഗ്യരാക്കാനോ, രാജി സ്വീകരിയ്ക്കാനോ സ്പീക്കര്‍ക്ക് കഴിയില്ല. അതിനുള്ളില്‍ സഭയില്‍ വിശ്വാസ വോട്ട് തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എല്ലാ എം.എല്‍.എമാരും ഹാജരാകേണ്ടി വരും. വിശ്വാസ വോട്ട് തേടുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും കോണ്‍ഗ്രസസ് നേതാക്കളും ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.

You might also like

-