ജയലളിതയുടെ തോഴി വി കെ ശശികല തമിഴ്നാട്ടിലേക്ക് തിരിച്ചു.വഴിനീളെ നടക്കിയ രംഗങ്ങൾ

കാറിന്‍റെ മുന്നിൽ അണ്ണാഡിഎംകെയുടെ പതാക. ഇത് ഉപയോഗിക്കാൻ പാടില്ലെന്ന പൊലീസിന്‍റെ മുന്നറിയിപ്പ് അവഗണിച്ചാണ് ശികല. കാർ പൊലീസ് തടഞ്ഞ് അണ്ണാഡിഎംകെ പ്രവർത്തകരും പൊലീസും ചേർന്ന് പതാക മാറ്റി

0
ചെന്നൈ: അന്തരിച്ച മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി വി കെ ശശികല തമിഴ്നാട്ടിലേക്ക് തിരിച്ചു. നാടകീയരംഗങ്ങളാണ് ശശികലയുടെ മടക്കയാത്രയിൽ കാണുന്നത്. അണ്ണാഡിഎംകെയുടെ കൊടി വച്ച കാറിലാണ് ശശികല മടങ്ങുന്നത്. കാറിന്‍റെ മുൻസീറ്റിൽ ജയലളിതയെപ്പോലെത്തന്നെ പച്ച സാരി ധരിച്ച് മടങ്ങുകയാണ് ശശികല. കാറിന്‍റെ മുന്നിൽ അണ്ണാഡിഎംകെയുടെ പതാക. ഇത് ഉപയോഗിക്കാൻ പാടില്ലെന്ന പൊലീസിന്‍റെ മുന്നറിയിപ്പ് അവഗണിച്ചാണ് ശികല. കാർ പൊലീസ് തടഞ്ഞ് അണ്ണാഡിഎംകെ പ്രവർത്തകരും പൊലീസും ചേർന്ന് പതാക മാറ്റി. ഇതോടെ മറ്റൊരു കാറിലേക്ക് മാറിക്കയറി യാത്ര തുടരുകയാണ് ശശികല. ആ കാറിലും അണ്ണാഡിഎംകെയുടെ കൊടിയുണ്ട്.തമിഴ്‌നാട് അതിർത്തിയിൽ വലിയ സ്വീകരണമാണ് അനുയായികൾ ചിന്നമ്മ എന്നു വിളിക്കുന്ന വി.കെ ശശികലയ്ക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽ മോചിതയായതോടെയാണ് ശശികല ബംഗളുരുവിൽനിന്ന് ചെന്നൈയിലേക്ക് വരുന്നത്. യാത്രയ്ക്കിടയിൽ തമിഴ്നാട്ടിലെ 32 കേന്ദ്രങ്ങളിൽ ശശികലയ്ക്ക് സ്വീകരണം നൽകും.

തമിഴ്‌നാട് അതിർത്തിയിൽ ശശികലയുടെ കാർ പ്രവേശിക്കുമ്പോൾ മുപ്പതിലധികം കാറുകൾ അവരുടെ വാഹനത്തെ പിന്തുടരും. അതുകൊണ്ടുതന്നെ അതിർത്തിയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആയിരത്തിലേറെ പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

Karnataka: Expelled AIADMK leader VK Sasikala leaves for Tamil Nadu, from Prestige Golfshire Club in Bengaluru where she was staying after being discharged from hospital,

“പതാക ഉപയോഗിക്കാത്തതിനെക്കുറിച്ച് പോലീസ് എന്ത് പറഞ്ഞാലും ഞങ്ങൾ പതാക ഉപയോഗിക്കും. അവർ നമ്മുടെ സംസ്ഥാനത്ത് പ്രവേശിച്ചുകഴിഞ്ഞാൽ സ്വീകരിക്കാൻ പ്രവർത്തകർ കാത്തിരിക്കുകയാണ്, ”എഎംഎംകെ വക്താവ് വിഎംഎസ് മുസ്തഫ പറഞ്ഞു.

അഴിമതിക്കേസിൽ ശശികലയ്‌ക്കൊപ്പം മറ്റ് രണ്ട് പേർക്കും നാല് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ജനുവരി 27 ന് ശശികല ജയിൽ മോചിതയായെങ്കിലും കോവിഡ് -19 ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ കഴിയേണ്ടിവന്നു. അണ്ണാഡിഎംകെയിൽ നിന്ന് ശശികലയെ ജയിൽവാസകാലത്തിന് മുമ്പ് പുറത്താക്കിയതാണ്. അതിന് ശേഷമാണ് ടിടിവി ദിനകരന്‍റെ നേതൃത്വത്തിൽ അമ്മ മക്കൾ മുന്നേറ്റകഴകം എന്ന പാർട്ടി രൂപീകരിച്ച് ശശികല ജയിലിലിരുന്ന് ദിനകരനെ സ്ഥാനാർത്ഥിയായി ആർ കെ നഗറിൽ ഇറക്കിയത്. ജയലളിതയുടെ മരണശേഷം ഒഴിവുവന്ന ആർ കെ നഗർ സീറ്റിൽ അണ്ണാഡിഎംകെയെയും ഡിഎംകെയെയും തോൽപ്പിച്ച് ദിനകരൻ എംഎൽഎയായി.

ജയലളിത അടക്കം പ്രതിയായിരുന്ന അഴിമതിക്കേസുകളിൽ സുപ്രീംകോടതിയാണ് ശശികലയെ തടവുശിക്ഷയ്ക്ക് വിധിച്ചത്. ബെംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലായിരുന്നു ശശികല. നാല് വർഷത്തെ തടവുശിക്ഷ കഴിഞ്ഞ് ജനുവരി 7-നാണ് ശശികല പുറത്തിറങ്ങിയത്. അതിന് ശേഷം നടത്തിയ പരിശോധനയിൽ അവർക്ക് കൊവിഡുണ്ടെന്ന് വ്യക്തമായതിനെത്തുടർന്ന്, അവരെ ചികിത്സയ്ക്കായി ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗമുക്തയായ ശശികല നാല് വർഷത്തിന് ശേഷം ചെന്നൈയിലേക്ക് മടങ്ങുകയാണ്.

ജയലളിതയുടെ സമാധിയിലെത്തി ശക്തിപ്രകടനം നടത്താനൊരുങ്ങുകയാണ് ചിന്നമ്മ. എന്നാൽ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. എന്നാൽ വിലക്ക് ലംഘിച്ചും സമാധിയിലെത്തും എന്നാണ് ശശികലയുടെ നിലപാട്. ശശികലയുടെ മടങ്ങിവരവ് പാർട്ടിയുടെ ശക്തി തെളിയിക്കുന്ന വൻപ്രകടനമാക്കി മാറ്റാനൊരുങ്ങുകയാണ് ടിടിവി ദിനകരൻ.

ഇപ്പോഴും അണ്ണാഡിഎംകെയുടെ ജനറൽ സെക്രട്ടറി താനാണെന്നാണ് ശശികല അവകാശപ്പെടുന്നത്. ശശികലയെ പുറത്താക്കിയതിനെത്തുടർന്ന് ജയലളിതയുടെ സമാധിയിൽ അടിച്ച് സത്യപ്രതിജ്ഞ ചെയ്താണ് അവർ ജയിലിലേക്ക് പോയത്. തന്നെ പുറത്താക്കിയത് പാർട്ടി ചട്ടം ലംഘിച്ചാണെന്ന് അവർ പറയുന്നു. അതിനാൽത്തന്നെ ഇനിയും അണ്ണാഡിഎംകെയുടെ കൊടിയോ ചിഹ്നമോ ഉപയോഗിക്കാതിരിക്കില്ലെന്നും ശശികല പറയുന്നു.ജയാ ടിവിയിൽ ശശികലയുടെ മടക്കത്തിന്‍റെ തത്സമയദൃശ്യങ്ങളാണ് മുഴുവൻ സമയവും കാണിക്കുന്നത്. അകമ്പടിയായി എംജിആറിന്‍റെ ഗാനങ്ങളുമുണ്ട്. നമത് എംജിആർ എന്ന പഴയ അണ്ണാഡിഎംകെ മുഖപത്രവും ജയ ടിവിയും ഇപ്പോഴും ശശികല പക്ഷത്തിന്‍റെ കയ്യിൽത്തന്നെയാണ്.

ഏറെ ആശങ്കയോടെയാണ് തമിഴ്നാട് സർക്കാരും, അണ്ണാഡിഎംകെയിലെ മുതിർന്ന നേതാക്കളും ശശികലയുടെ മടങ്ങിവരവ് കാത്തിരിക്കുന്നത്. ജയിലിലാകുന്നത് വരെ ശശികലയുടെ പാർട്ടിയിലെ അപ്രമാദിത്വം ചോദ്യം ചെയ്യാതിരുന്നവരാണ് അണ്ണാഡിഎംകെയിൽ ഭൂരിപക്ഷവും, ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉൾപ്പടെ.കനത്ത സുരക്ഷാവലയത്തിലാണ് കർണാടക, തമിഴ്നാട് അതിർത്തിപ്രദേശങ്ങൾ. 30 കാറുകളാണ് ശശികലയുടെ വാഹനത്തെ പിന്തുടരുന്നത്. നൂറുകണക്കിന് പൊലീസുകാരെയാണ് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്. അണ്ണാഡിഎംകെ ആസ്ഥാനത്തിന് ചുറ്റും മറീന ബീച്ചിലെ ജയലളിത സ്മാരകത്തിലും കനത്ത സുരക്ഷാവലയം പൊലീസ് തീർത്തിട്ടുണ്ട്. അതേസമയം, ശശികല പാർട്ടി ആസ്ഥാനത്ത് പ്രവേശിക്കുന്നതും സ്മാരകം സന്ദർശിക്കുന്നതും തടയാൻ ചെന്നൈ നഗരത്തിലെ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തും മറീന ബീച്ചിലെ ജയലളിത സ്മാരകത്തിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. വാസ്തവത്തിൽ, 2017 ൽ ചെന്നൈയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ശശികല സ്മാരകത്തിൽ പോയിരുന്നു. ശശികല ചെന്നൈയിലെത്തിയാൽ ടി. നഗറിലെ എം.ജി.ആറിന്‍റെ വസതിയിലെത്തി പ്രാർഥിച്ച ശേഷം ശശികല പ്രവർത്തകരെ കാണും. 5000ത്തിൽ അധികം പ്രവർത്തകർ ശശികലയുടെ സ്വീകരണ പരിപാടികളിൽ പ​ങ്കെടുക്കുത്തേക്കും. ശശികല തമിഴ്​നാട്ടിൽ എത്തുന്നതോടെ തമിഴ്​നാട്​ രാഷ്​ട്രീയം ഇളകിമറിയാനാണ്‌ സാധ്യതയെന്ന്‌ പറയുന്നു

You might also like

-