അന്താരാഷ്ട്ര ഇസ്ലാമിസ്റ്റ് തീവ്രവാദത്തിന്റെ വീട്ടുമുറ്റമായി അഫ്ഗാനെ ഉപയോഗിക്കാൻ അനുവദിക്കരുത് ഇസ്‍ലാമിക രാജ്യങ്ങൾ

അനുരഞ്ജനമാണ് സമാധാനത്തിന്‍റെ താക്കോലെന്നും അഫ്ഗാൻ സമൂഹത്തിലെ എല്ലാ ഘടകങ്ങളും ഒരുമിച്ചുള്ള ഒരു സർക്കാർ ഉണ്ടായെങ്കിൽ മാത്രമേ അവിടെ ശാശ്വത സമാധാനവും സ്ഥിരതയും സ്ഥാപിക്കപ്പെടൂവെന്നും യോഗം ചൂണ്ടിക്കാട്ടി.

0

ജിദ്ദ: .അഫ്ഗാനിസ്ഥാനിൽ സമാധാനം ഉറപ്പാക്കാൻ 57 അംഗ ഇസ്ലാമിക് കോഓപ്പറേഷൻ (ഒഐസി) ആഹ്വാനം ചെയ്തു അന്താരാഷ്ട്ര ഇസ്ലാമിസ്റ്റ് തീവ്രവാദത്തിന്റെ വീട്ടുമുറ്റമായി അഫ്ഗാനെ ഉപയോഗിക്കാൻ അനുവദിക്കരുതെന്നു അഫ്ഗാന്റെ ഭാവി നേതാക്കൾ ജാഗ്രത പാലിക്കണമെന്ന് പറഞ്ഞു. “ഭാവിയിലെ അഫ്ഗാൻ നേതൃത്വത്തോടും” അന്താരാഷ്ട്ര സമൂഹത്തോടും ഒരുമിച്ച് പ്രവർത്തിക്കാൻ അഫ്ഗാനിസ്ഥാൻ ഇനിയൊരിക്കലും “തീവ്രവാദികളുടെ” വേദിയോ സുരക്ഷിത താവളമോ ആയി ഉപയോഗിക്കരുതെന്ന് സംഘടന അഭ്യർത്ഥിച്ചു. “ഭീകര സംഘടനകൾക്ക് (അഫ്ഗാനിസ്ഥാനിൽ) ചുവടുറപ്പിക്കാൻ അനുവാദമില്ല,” സൗദി അറേബ്യ ആസ്ഥാനമായുള്ള സംഘടന റിയാദ് വിളിച്ചുചേർത്ത പ്രത്യേക യോഗം യുദ്ധക്കെടുതി നേരിടുന്ന രാജ്യത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്തതിന് ശേഷം പുറത്തിറക്കിയ അന്തിമ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത് .അഫ്ഗാനിസ്താനിൽ എല്ലാ വിഭാഗങ്ങളും ചേർന്ന സർക്കാർ വേണമെന്ന് ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര കരാറുകളും കൺവെൻഷനുകളും അംഗീകരിക്കണമെന്നും ജിദ്ദയിൽ ചേർന്ന ഒഐസി യോഗം താലിബാൻ നേതൃത്വത്തോട് ആവശ്യപ്പെട്ടു. അഫ്ഗാൻ ജനതയുടെ എല്ലാ സമാധാന നീക്കങ്ങളെയും പിന്തുണക്കുമെന്നും ഒഐസി പറഞ്ഞു.

അനുരഞ്ജനമാണ് സമാധാനത്തിന്‍റെ താക്കോലെന്നും അഫ്ഗാൻ സമൂഹത്തിലെ എല്ലാ ഘടകങ്ങളും ഒരുമിച്ചുള്ള ഒരു സർക്കാർ ഉണ്ടായെങ്കിൽ മാത്രമേ അവിടെ ശാശ്വത സമാധാനവും സ്ഥിരതയും സ്ഥാപിക്കപ്പെടൂവെന്നും യോഗം ചൂണ്ടിക്കാട്ടി. സെക്രട്ടറി ജനറൽ ഡോ. യൂസുഫ് ബിൻ അഹമ്മദ് അൽഉതൈമീൻ അഫ്ഗാന് അടിയന്തര ജീവകാരുണ്യ സഹായം ആവശ്യമുണ്ടെന്നും പറഞ്ഞു. ഇക്കാര്യം യോഗം വിലയിരുത്തിയിട്ടുണ്ട്. ദേശീയ അനുരഞ്ജനം സാധ്യമാക്കാൻ അന്താരാഷ്ട്ര ഉടമ്പടികളെയും കൺവെൻഷനുകളെയും അഫ്ഗാൻ നേതൃത്വം ബഹുമാനിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മനുഷ്യാവകാശങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള അവകാശങ്ങൾ വകവെച്ചുകൊടുക്കണമെന്നും സുരക്ഷയും സംരക്ഷണവും ബഹുമാനവും അന്തസും കാത്തുസൂക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

അതേസമയം താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ച് ജി-7 രാജ്യങ്ങൾ. ഉപരോധ നീക്കം എന്ന ബ്രിട്ടന്റെ നിർദേശത്തിന് പരസ്യപിന്തുണയുമായി അമേരിക്ക രം​ഗത്തെത്തി. അഫ്​ഗാൻ പ്രശ്നം ചർച്ച ചെയ്യാൻ ജി-7 രാജ്യങ്ങളുടെ അടിയന്തര യോ​ഗം ഉടൻ നടക്കും.അമേരിക്ക, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നിവരാണ് ജി-7 രാജ്യങ്ങളിൽ ഉൾപ്പെടുന്നത്

You might also like

-