അരിക്കൊമ്പനെ കൂട്ടിലടക്കുന്നതിനെതിരെ സുപ്രിം കോടതിയിൽ തടസ്സ ഹർജി

അരികൊമ്പൻ കേസിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച വിവേക് കെ വിശ്വനാഥ്‌ ആണ് തടസ്സഹർജിയുമായി സുപ്രിം കോടതിയെ സമീപിച്ചിട്ടുള്ളത് .സർക്കാർ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്നാണ് ആവശ്യം.

0

ഡൽഹി| അരിക്കൊമ്പനെ കൂട്ടിലടക്കുന്നതിനെതിരെ തടസ്സ ഹർജി കേസിൽ സംസ്ഥാന സർക്കാർ നൽകുന്ന ഹർജിക്കെതിരെ സുപ്രീം കോടതിയിൽ തടസ ഹർജി. ‘വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി’ എന്ന മൃഗസ്നേഹികളുടെ സംഘടനയാണ് സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്തത്. അരികൊമ്പൻ കേസിൽ
ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച വിവേക് കെ വിശ്വനാഥ്‌ ആണ് തടസ്സഹർജിയുമായി സുപ്രിം കോടതിയെ സമീപിച്ചിട്ടുള്ളത് .സർക്കാർ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്നാണ് ആവശ്യം.

ഹൈക്കോടതി വിധി നടപ്പാക്കാൻ പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം നടപടിയെടുക്കാൻ അനുവദിക്കണമെന്നും സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ അരിക്കൊമ്പനെ കാട്ടിൽ നിന്ന് മാറ്റാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത് എന്നാണ് മൃഗസ്നേഹികളുടെ സംഘടനയുടെ ആശങ്ക.അഭിഭാഷകൻ ജോൺ മാത്യു ആണ് തടസ ഹർജി ഫയൽ ചെയ്തത്. സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ് സംഘടനയ്ക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകും.

പറമ്പികുളത്തേക്ക് അരികൊമ്പനെ മാറ്റുന്നതിനോട് സംഘടനയ്ക്ക് എതിർപ്പില്ല. കാട്ടിലേക്ക് മാത്രമേ അരിക്കൊമ്പനെ മാറ്റാവൂ എന്ന് വി. ചിദംബരേഷ് സുപ്രീം കോടതിയിൽ വാദിക്കും. കാട്ടിൽ സ്വതന്ത്രമായി ജീവിക്കാൻ അരിക്കൊമ്പനെ അനുവദിക്കണം എന്നാണ് സംഘടനയുടെ ആവശ്യം. ഇതിന് പുറമെ കേരളത്തിലെ ആനത്താരകളിലെ റിസോർട്ടുകൾക്കെതിരെ നടപടി വേണമെന്നും സംഘടന സുപ്രീം കോടതിയിൽ ആവശ്യപ്പെടും. തമിഴ്നാട്ടിലെ നീലഗിരിയിൽ ആനത്താരകളിലെ റിസോർട്ടുകൾക്കെതിരെ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ നടപടിക്ക് സമാനമായ ഇടപെടൽ കേരളത്തിലും ഉണ്ടാകണമെന്നാണ് സംഘടനയുടെ ആവശ്യം

You might also like

-