ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥികരിച്ചത് 12881 പേരിൽ 334 പേര് മരണപെട്ടു

ആകെ മരണ സംഖ്യ 12,237 ആയി. ആകെ കൊവിഡ് കേസുകൾ 366946 ആയി. തുടർച്ചയായ ഒൻപതാം ദിവസവും രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ

0

ഡൽഹി :രാജ്യത്ത് 24 മണിക്കൂറിനിടെ 12881 പേരിൽ കോവിഡ് സ്ഥികരിച്ചു രാജ്യത്തു ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന നിരക്കാണ് കഴിഞ്ഞ ഇരുപത്തി നാലുമണിക്കൂറിനിടെ രേഖപെടുത്തിയിയിട്ടുള്ളത് 334 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 12,237 ആയി. ആകെ കൊവിഡ് കേസുകൾ 366946 ആയി. തുടർച്ചയായ ഒൻപതാം ദിവസവും രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായിട്ടുണ്ട്. 194324 പേർ രോഗമുക്തരായി. 160384 പേരാണ് ചികിത്സയിലുള്ളത്.

അതേസമയം, ഇന്ന് മുതൽ രാജ്യത്ത് റാപിഡ് ആന്റിജൻ പരിശോധനകൾ ആരംഭിക്കും. ഡൽഹിയിൽ 169 പരിശോധന കേന്ദ്രങ്ങൾ തുറന്നു. പശ്ചിമ ബംഗാളിലെ രോഗികളിൽ 56 ശതമാനവും കുടിയേറ്റ തൊഴിലാളികൾ ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടിൽ കൊവിഡ് കേസുകൾ അരലക്ഷം കടന്നു. മുൻകേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ രഘുവൻശ് പ്രസാദ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിലായിരിക്കും കൂടുതൽ പരിശോധനകൾ നടത്തുക. രാജ്യതലസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചാണിത്.തമിഴ്‌നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 50,193 ആയി. ഇതുവരെ 576 പേർ മരിച്ചു. 24 മണിക്കൂറിനിടെ 2174 കേസുകളും 48 മരണവും റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ പോസിറ്റീവ് കേസുകൾ 35000 കടന്നു. ഇവിടെ ആകെ രോഗബാധിതർ 35556 ആയി.

ഡൽഹിയിൽ 24 മണിക്കൂറിനിടെ 67 പേർ മരിച്ചു. 2414 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 47102. മരണം 1904 ആയി ഉയർന്നു. ഗുജറാത്തിൽ 520 പുതിയ കേസുകളും 27 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകൾ 25,148ഉം മരണം 1561ഉം ആയി. പശ്ചിമ ബംഗാളിൽ മരണസംഖ്യ 500 കടന്നു. ഉത്തർപ്രദേശിൽ 583ഉം ഹരിയാനയിൽ 560ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

You might also like

-