കളമശ്ശേരിയിൽ കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു. നാല് പേർ മരിച്ചു

മണ്ണിനുള്ളിൽ കുടുങ്ങിയ 7 അതിഥി തൊഴിലാളികളിൽ അഞ്ച് പേരെ കണ്ടെത്തിയെന്ന് കൊച്ചി ഡി സി പി കുര്യക്കോസ് വി യു വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിന് തടസമില്ല

0

കൊച്ചി| കളമശ്ശേരിയിൽ കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു. നാല് പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. കളമശ്ശേരിയിലെ ഇലക്ട്രോണിക് സിറ്റിയിലാണ് സംഭവം. അഗ്നിശമന സേനയും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. .അപകടത്തിൽ നാലുപേർ മരിച്ചു . അപകടത്തിൽപെട്ട ഏഴുപേരും പശ്ചിമ ബംഗാൾ സ്വദേശികളാണ്. ആകെ ആറുപേരെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചു. മരിച്ചത് പശ്ചിമബംഗാൾ സ്വദേശികളായ ഫൈജുൽ മണ്ഡൽ, കൂടൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നൂറാമിൻ മണ്ഡൽ എന്നീ അതിഥി തൊഴിലാളികളാണ് മരിച്ചത്.

മണ്ണിനുള്ളിൽ കുടുങ്ങിയ 7 അതിഥി തൊഴിലാളികളിൽ അഞ്ച് പേരെ കണ്ടെത്തിയെന്ന് കൊച്ചി ഡി സി പി കുര്യക്കോസ് വി യു വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിന് തടസമില്ല, പക്ഷെ മണ്ണിടിച്ചിൽ നടക്കുന്ന മേഖലയാണ്.രക്ഷപെടുത്തിയവരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഒരാളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. അതിൽ രക്ഷപ്പെടുത്തിയ രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റ് നാല് പേരെ ആശുപത്രിയിലെത്തിച്ചു. രക്ഷപ്പെടുത്തിയ മണിറൂൾ മണ്ഡൽ, ജയറോൾ മണ്ഡൽ എന്നിവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്. അതിഥി തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട ഏഴുപേരും.25 തൊഴിലാളികളായിരുന്നു സ്ഥലത്ത് ഇന്നുണ്ടായിരുന്നതെന്നും 7 പേരെ കാണാനില്ലെന്നും സ്ഥിരീകരിച്ചു. വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് വളരെ ശ്രമകരമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്.നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്

You might also like

-