നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന ദിലീപിൻറെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

രാവിലെ 10.15ന് ജസ്റ്റിസ് പി ഗോപിനാഥ് പ്രത്യേക സിറ്റിങ്ങാണ് നിശ്ചയിച്ചിരിക്കുന്നത്. ദിലീപടക്കമുള്ള ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്നലെ പരിഗണിച്ചെങ്കിലും വിശദമായ വാദം കേള്‍ക്കേണ്ടതിനാല്‍ ഓണ്‍ലൈനായി വേണ്ടെന്ന് കോടതി തീരുമാനിക്കുകയായിരുന്നു.

0

കൊച്ചി | നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ 10.15ന് ജസ്റ്റിസ് പി ഗോപിനാഥ് പ്രത്യേക സിറ്റിങ്ങാണ് നിശ്ചയിച്ചിരിക്കുന്നത്. ദിലീപടക്കമുള്ള ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്നലെ പരിഗണിച്ചെങ്കിലും വിശദമായ വാദം കേള്‍ക്കേണ്ടതിനാല്‍ ഓണ്‍ലൈനായി വേണ്ടെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, സുഹൃത്ത് ബാബു ചെങ്ങമനാട് എന്നിവരുടെ ഹര്‍ജികളാണ് പരിഗണിക്കുന്നത്.

താനുമായി സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് തെറ്റിപ്പിരിഞ്ഞ ബാലചന്ദ്രകുമാറിന്റെ ആരോപണം മാത്രമാണ് പുതിയ കേസ് കെട്ടിച്ചമക്കാൻ കാരണമെന്നും കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാത്രം വിസ്തരിക്കാനിരിക്കെ കേസ് അട്ടിമറിക്കാനും ഈ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും കളളക്കേസാണെന്നുമാണ് ദിലീപടക്കമുളള പ്രതികളുടെ വാദം. എന്നാല്‍ നടിയെ ആക്രമിച്ച കേസിന്റെയും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയതിന്റെയും ബുദ്ധി കേന്ദ്രം ദിലീപാണെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. ഈ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് ആവശ്യപ്പെടുക. ഇതിനിടെ ഹൈക്കോടതി പുതുതായി വിസ്തരിക്കാന്‍ അനുവദിച്ച നാലുപേരോട് ഇന്ന് ഹാജരാകാന്‍ വിചാരണക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് പ്രത്യക മായി പരിഹാനിച്ഛൻ ഇന്ന് വാദം കേൾക്കുന്നത്

You might also like

-