നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ തന്റെ കൈവശമില്ല” നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ക്രൈാംബ്രാ‌ഞ്ച് മേധാവി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിന്‍റെ കൈവശമുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

0

കൊച്ചി | നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ബാലചന്ദ്രകുമാറിന്റെ ആരോപണത്തിൽ പറഞ്ഞ പ്രകാരം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദീലീപിന്റെ കൈവശമെത്തിയോ എന്നറിയാനാണ് അന്വേഷണ സംഘംചോദ്യം ചെയ്യലിൽ ഉന്നയിച്ചത് .ഇക്കാര്യത്തിലുള്ള ചോദ്യം ചെയ്യലിൽ ബാലചന്ദ്ര കുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നും ദീലീപ് അന്വേഷണ സംഘത്തോട് പറഞ്ഞു ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നാണ് ഇന്ന് ദിലീപ് പറഞ്ഞു . സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണത്തിലും വ്യക്തത വരുത്താനുണ്ടായിരുന്നു.സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്

ക്രൈാംബ്രാ‌ഞ്ച് മേധാവി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിന്‍റെ കൈവശമുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. നടി കേസിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായി ഇതാദ്യമായാണ് ദിലീപ് അന്വേഷഷണ സംഘത്തിന് മുന്നിലെത്തുന്നത്. ഇന്ന് രാവിലെ 11.20 ഓടെ ആലുവ പോലീസ് ക്ലബ്ബിൽ ഹാജരായ ദിലീപിനെ ക്രൈം ബ്രാ‌ഞ്ച് മേധാവി എസ് ശ്രീജിത്ത് അടക്കമുള്ളവരാണ് ചോദ്യം ചെയ്‌തത്.

തുരന്വേഷണത്തിൽ മൂന്ന് പ്രധാന കാര്യങ്ങളിലാണ് ദിലീപ് ഉത്തരം നൽകേണ്ടത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം 2018 നവംബർ 15ന് ആലുവയിലെ വീട്ടിൽ വെച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയത്. ഈ ദൃശ്യം ദിലീപിന്‍റെ കൈവശമെത്തിയിട്ടുണ്ടോ എന്നതാണ് ഇതിൽ ആദ്യത്തേത്.ദിലീപിനെ ചോദ്യം ചെയ്യുന്നത് നാളെയും തുടരുമെന്ന് ക്രൈം ബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. ചോദ്യങ്ങള്‍ക്ക് ദിലീപ് മറുപടി നല്‍കുന്നുണ്ടെന്നും എസ് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

 

You might also like

-