തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 33,000 കടന്നു മരിച്ചവരുടെ എണ്ണം 50,000 ആയി ഉയർന്നേക്കുമെന്നു യു എൻ

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് തുർക്കിയിലും സിറിയയിലും തിങ്കളാഴ്ചയുണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 50,000 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നത് . 33,000 ത്തോളം മൃതദേഹങ്ങൾ ഇതിനകം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തുയുഎൻ സഹായ മേധാവി മാർട്ടിൻ ഗ്രിഫിത്ത്‌സ് പറഞ്ഞു

0

തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 33,000 കടന്നു .പരിക്കേറ്റവരുടെ എണ്ണം 85,616 കാണാതെയാണ് വിവരം . ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് തുർക്കിയിലും സിറിയയിലും തിങ്കളാഴ്ചയുണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 50,000 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നത് . 33,000 ത്തോളം മൃതദേഹങ്ങൾ ഇതിനകം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തുയുഎൻ സഹായ മേധാവി മാർട്ടിൻ ഗ്രിഫിത്ത്‌സ് പറഞ്ഞു

തുർക്കിയിലും സിറിയയിലും ഒരുനൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പങ്ങളിലൊന്നു കഴിഞ്ഞു ആറ് ദിവസത്തിന് ശേഷം ഞായറാഴ്ച കൂടുതൽ രക്ഷപ്പെട്ടവരെ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തു, തുർക്കി അധികൃതർ ദുരന്തമേഖലയിലുടനീളം ക്രമ സമാദാനം നിലനിർത്താൻ ശ്രമിക്കുകയും അശാസ്ത്രീയമായി പണിത ചില കെട്ടിടങ്ങൾ തകർന്നതിന് നിയമനടപടി ആരംഭിക്കുകയും ചെയ്തു.

വടക്കുപടിഞ്ഞാറൻ സിറിയയിലേക്കുള്ള സാധനങ്ങളുമായി യുഎൻ വാഹനവ്യൂഹം തുർക്കി വഴി എത്തിയെങ്കിലും , എന്നാൽ വീടുകൾ നശിച്ച ദശലക്ഷക്കണക്കിന് ആളുകൾക്ക് ഈ സഹായം ഇനിയും മതിയാവുന്നതല്ലന്നും കൂടുതൽ സഹായം ആവശ്യമാണെന്ന് ഏജൻസിയുടെ ദുരിതാശ്വാസ മേധാവി മാർട്ടിൻ ഗ്രിഫിത്ത്സ് പറഞ്ഞു.
“വടക്കുപടിഞ്ഞാറൻ സിറിയയിലെ ജനങ്ങളെ ഞങ്ങൾ ഇതുവരെ പരാജയപ്പെടുത്തിയിട്ടുണ്ട്. അവർ ഉപേക്ഷിക്കപ്പെട്ടതായി അവർക്ക് തോന്നുന്നു. അന്താരാഷ്ട്ര സഹായത്തിനായി എത്തിയിട്ടില്ല,” ഗ്രിഫിത്ത്സ് ട്വിറ്ററിൽ പറഞ്ഞു.

വർഷങ്ങളായി ആഭ്യന്തിരസംഘർഷം സിറിയയുടെ ആരോഗ്യസംരക്ഷണ മേഖലയെ തകർത്ത സിറിയയിലേക്ക് രാസപ്രവർത്തകരും അവശ്യ സാധനങ്ങലുംഎത്തുന്നത് മന്ദഗതിയിലാണ്, കൂടാതെ രാജ്യത്തിന്റെ ചില ഭാഗങ്ങൾ പാശ്ചാത്യ ഉപരോധത്തിന് കീഴിലുള്ള പ്രസിഡന്റ് ബാഷർ അൽ-അസാദിന്റെ സർക്കാരുമായി പോരാടുന്ന വിമതരുടെ നിയന്ത്രണത്തിലാണ്.ഏതു രാസപ്രവർത്തനത്തിനും സഹായം എത്തിക്കുന്നതിനും തടസ്സമാണ്

ദുരന്തമേഖലയിലേക്ക് താത്കാലിക വസതികൾ തീർക്കുന്നതിന് പ്ലാസ്റ്റിക് ഷീറ്റുകൾ, കയറുകൾ, സ്ക്രൂകൾ, എന്നിവയുൾപ്പെടെയുള്ള ഷെൽട്ടർ കിറ്റുകളും പുതപ്പുകൾ, മെത്തകൾ, പരവതാനികൾ എന്നിവയും വഹിച്ചുകൊണ്ട് പത്ത് ട്രക്കുകളുടെ യുഎൻ വാഹനവ്യൂഹം ബാബ് അൽ-ഹവ അതിർത്തി കടന്ന് വടക്കുപടിഞ്ഞാറൻ സിറിയയിലേക്ക് കടന്നതായി റിപ്പോർട്ടുകൾ ഉണ്ട് . 12 വർഷത്തെ ആഭ്യന്തരയുദ്ധത്തിന് ശേഷം, ചൈനയുടെയും റഷ്യയുടെയും സമ്മർദ്ദത്തെത്തുടർന്ന് മറ്റ് അതിർത്തികൾ അടച്ചതിന് ശേഷം, സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ജനങ്ങളിലേക്ക് എത്തിച്ചേരാനുള്ള അന്താരാഷ്ട്ര സഹായം ഹവ മാത്രമാണ്. യു എൻ ഈ മേഖലയിലേക്ക് ദുരിതാശ്വാസവും മാനുഷിക സഹായവും” ദശലക്ഷക്കണക്കിന് ഡോളർ സഹായവും വാഗ്ദാനം ചെയ്തു.

You might also like

-