കോവിഡ് രോഗിക്ക് ചികിത്സ നിക്ഷേധിച്ചതായി ആരോപിച്ചു ബന്ധുക്കൾ ആബുലന്സിന് തീയിട്ടു

ബെലഗാവിയിൽ കോവിഡ് രോഗിക്ക് ചികിത്സ നിക്ഷേധിച്ചതായി ആരോപിച്ചു ബന്ധുക്കൾ ആംബുലൻസിന് തീയിട്ടു ബെലഗാവി ബി.ഐ.എം.എസ് ആശുപത്രിയിലായിരുന്നു സംഭവം

0

ബെംഗളൂരു :കോവിഡ് രോഗിയുടെ മരണം ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതുകൊണ്ടാണെന്ന് ആരോപിച്ച് കര്‍ണാടകയില്‍ ബന്ധുക്കള്‍ ആശുപത്രി ആക്രമിച്ചു. കർണാടകയിൽതലസ്ഥാനമായ ബെംഗളൂരുവിൽ നിന്ന് 500 കിലോമീറ്റർ അകലെ ബെലഗാവിയിൽ കോവിഡ് രോഗിക്ക് ചികിത്സ നിക്ഷേധിച്ചതായി ആരോപിച്ചു ബന്ധുക്കൾ ആംബുലൻസിന് തീയിട്ടു ബെലഗാവി ബി.ഐ.എം.എസ് ആശുപത്രിയിലായിരുന്നു സംഭവം. ഈ മാസം 19നാണ് ശ്വാസതടസവുമായി രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.

ആരോഗ്യനില വഷളായതോടെ ഇയാളെ ഐസിയുവിലേക്ക് മാറ്റി. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ആശുപത്രി ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ച് ബുധനാഴ്ച രാത്രിയാണ് ആശുപത്രി ജീവനക്കാരെ ബന്ധുക്കള്‍ ആക്രമിച്ചത്. ആശുപത്രിയുടെ ചില്ലുകള്‍ തകര്‍ത്തു. അതേസമയം ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസ് കോവിഡ് രോഗിയുടെ ബന്ധുക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.കര്‍ണാടകയില്‍ 4,764 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഉയര്‍ന്ന കോവിഡ് നിരക്കാണിത്. 55 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 75,838 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

You might also like

-