കൊറോണ ബീഫ് കഴുകുന്നവരെ ശിക്ഷിക്കാനുള്ള അവതാരപ്പിറവി? കോറോണയുടെ കോപശമിപ്പിക്കാൻ ചൈനക്കാർ മാംസ്യ ഹിന്ദു മഹാസഭആഹാരം ഉപേഷിക്കു

.''കൊറോണ വൈറസ് ഒരു വൈറസല്ല, മറിച്ച് പാവപ്പെട്ട ജീവികളുടെ സംരക്ഷണത്തിനുള്ള അവതാരമാണ്. മാംസാഹാരം കഴിക്കുന്നവര്‍ക്ക് മരണത്തിന്റെയും ശിക്ഷയുടെയും സന്ദേശം നൽകാനാണ് അവർ വന്നിരിക്കുന്നത്

0

ഡൽഹി :വീണ്ടു വിഢിത്ത പ്രചാരവുമായി ഹിന്ദു മഹാ സഭ കൊറോണ മാംസാഹാരം കഴിക്കുന്നവരെ ശിക്ഷിക്കുന്നതിനുള്ള ഒരു അവതാരപ്പിറവിയാണെന്നു ഹിന്ദു മഹാസഭ, .”കൊറോണ വൈറസ് ഒരു വൈറസല്ല, മറിച്ച് പാവപ്പെട്ട ജീവികളുടെ സംരക്ഷണത്തിനുള്ള അവതാരമാണ്. മാംസാഹാരം കഴിക്കുന്നവര്‍ക്ക് മരണത്തിന്റെയും ശിക്ഷയുടെയും സന്ദേശം നൽകാനാണ് അവർ വന്നിരിക്കുന്നത്, ” അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ദേശീയ പ്രസിഡന്റ് സ്വാമി ചക്രപാണി പറഞ്ഞു. ഇതിനോടകം 1,670 പേരുടെ ജീവൻ അപഹരിച്ച കൊറോണ വൈറസ്, 69,268 പേരെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിൽ മാത്രം 1666 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മൃഗങ്ങളെ പീഡിപ്പിക്കുന്ന ചൈനയിലെ ജനങ്ങള്‍ ഒരു പാഠം പഠിക്കുമെന്നും അവിടെയുള്ളവര്‍ സസ്യാഹാരികളായി മാറണമെന്നും ചക്രപാണി പറഞ്ഞു.

പകർച്ചവ്യാധിയിൽ നിന്ന് രക്ഷപെടാന്‍ “കൊറോണയുടെ ഒരു വിഗ്രഹം സൃഷ്ടിച്ച് മാപ്പ് തേടാനും” ചൈനീസ് പ്രസിഡന്റിനെ ചക്രപാണി ഉപദേശിച്ചു. “മാംസാഹാരികളായ ചൈനീസ് ജനത ഭാവിയിൽ നിരപരാധികളായ ഒരു ജീവിയേയും ഉപദ്രവിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണം. ഇതോടെ കൊറോണയുടെ കോപം കുറയും”, ചക്രപാണി പറ‍ഞ്ഞു. ഗോമാതാവിലും ഈശ്വരനിലും വിശ്വസിക്കുന്ന ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നും ഹിന്ദു മഹാസഭ തലവൻ പറഞ്ഞു.

You might also like

-