യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് പ്രോട്ടോക്കോള്‍ ലംഘിച്ച് ഈത്തപ്പഴവും ഖുര്‍ആനും കൈപ്പറ്റി സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് കേസ്

2016 ഒക്ടോബറിൽ പ്രവർത്തനം തുടങ്ങിയത് മുതൽ യുഎഇ കോൺസുലേറ്റ് വഴിയെത്തിയത് 17000 കിലോ ഈന്തപ്പഴമാണെന്നാണ് വിവരം

0

കൊച്ചി :യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് പ്രോട്ടോക്കോള്‍ ലംഘിച്ച് ആയിരം കിലോക്ക് മുകളില്‍ ഈത്തപ്പഴവും ഖുര്‍ആനും കൈപ്പറ്റിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് കേസെടുത്തു. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വിഷയത്തില്‍ നിയമം ലംഘിച്ചതായും ചില ശക്തരായ ആളുകളുടെ ഇടപെടലുകള്‍ അന്വേഷണ വിധേയമാക്കുമെന്നും കസ്റ്റംസ് അറിയിച്ചു.എഫ്‌സിആർഎ, പിഎംഎൽഎ, കസ്റ്റംസ് ആക്ട് എന്നില ലംഘിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമം ലംഘിച്ച് ഇറക്കുമതി ചെയ്ത ഖുർആനും ഈന്തപ്പഴവും സർക്കാർ കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു

ടാക്സ് അടക്കം ഇല്ലാതെ നയതന്ത്ര പ്രതിനിധികളുടെ സ്വകാര്യ ചാനല്‍ വഴി സംസ്ഥാന സര്‍ക്കാര്‍ ഈത്തപ്പഴവും ഖുര്‍ആനും കൈപറ്റിയതിലൂടെ കസ്റ്റംസ് ആക്ട് ലംഘിച്ചതായി കസ്റ്റംസ് അധികൃതര്‍ ചൂണ്ടിക്കാട്ടി. മറ്റു രാജ്യങ്ങളില്‍ നിന്നും ഇത്തരത്തില്‍ സാധനങ്ങള്‍ കൈപറ്റാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് കൃത്യമായി ബോധ്യമുണ്ടായിരുന്നതായും എന്നിട്ടും സംസ്ഥാനം അത് കൈപറ്റി വിതരണം നടത്തിയതായും കസ്റ്റംസ് പറഞ്ഞു. ഇത് കസ്റ്റംസ് ആക്ടിലെ പ്രത്യേക നിയമങ്ങള്‍, കള്ള പണ നിരോധന നിയമം, വിദേശ സംഭാവന നിയന്ത്രണ ചട്ടം എന്നിവയുടെ നഗ്നമായ ലംഘനമാണെന്നും കസ്റ്റംസ് പറഞ്ഞു.വാർത്ത ഏജെൻസിയായ പി.ടി.ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

2016 ഒക്ടോബറിൽ പ്രവർത്തനം തുടങ്ങിയത് മുതൽ യുഎഇ കോൺസുലേറ്റ് വഴിയെത്തിയത് 17000 കിലോ ഈന്തപ്പഴമാണെന്നാണ് വിവരം. കോൺസുൽ ജനറലിന്റെ പേരിലാണ് ഇത് എത്തിയത്. ഇത്രയധികം ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതിൽ അസ്വാഭാവികതയുണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് കേസെടുത്തത്. ഇതിന് പുറമേ ഖുർആൻ എത്തിച്ച സംഭവത്തിലും കേസെടുക്കുകയായിരുന്നു.

You might also like

-