മൂന്നാർ അപ്പർ സൂര്യനെല്ലിയിലെ തർക്കഭൂമിയിൽ നിന്നും ഹാരിസൺ മലയാളം കമ്പനി വൻ മരങ്ങൾ മുറിച്ചു കടത്തുന്നു

കോടികൾ വിലമതിക്കുന്ന വന മരങ്ങൾ വനം വകുപ്പ് ഒത്താശയോടെയാണ് മുറിച്ചുകടത്തികൊണ്ടിരിക്കുന്നത് , അപ്പർ സൂര്യനെല്ലിയിലെ നൂറിലധികം ഏക്കർ സ്ഥലത്തെ നൂറു വർഷങ്ങൾക്കപ്പുറം നട്ടുവളർത്തിയ യൂക്കാലിസ് മരങ്ങളാണ് ഹാരിസൺ മലയാളം കമ്പനി വെട്ടിക്കടത്തികോടികൾ കൊയ്തുകൊണ്ടിരിക്കുന്നതു .

0

മൂന്നാർ : രാജ്യത്തെ ഭൂനിയമങ്ങളും Foreign Exchange Regulation Act 1973 (ഫെറ) ലംഘിച്ചതിനെത്തുടർന്നു സംസ്ഥാന സർക്കാർ ഏറ്റടുക്കാൻ നടപടി സ്വീകരിച്ച ചിന്നക്കനാൽ അപ്പർ സൂര്യനെല്ലിയിലെ സർക്കാർ ഭൂമിയിൽ നിന്നും ഹാരിസാൻ മലയാളം കമ്പനി നിയവിരുദ്ധമായി മരം മുറിച്ചു കടത്തുന്നു . കോടികൾ വിലമതിക്കുന്ന മരങ്ങൾ വനം വകുപ്പ് ഒത്താശയോടെയാണ് മുറിച്ചുകടത്തികൊണ്ടിരിക്കുന്നത് , അപ്പർ സൂര്യനെല്ലിയിലെ നൂറിലധികം ഏക്കർ സ്ഥലത്തെ നൂറു വർഷങ്ങൾക്കപ്പുറം നട്ടുവളർത്തിയ യൂക്കാലിസ് മരങ്ങളാണ് ഹാരിസൺ മലയാളം കമ്പനി വെട്ടിക്കടത്തികോടികൾ കൊയ്തുകൊണ്ടിരിക്കുന്നതു .

കേരളത്തിൽ ഏറ്റവുംകൂടുതൽ സർക്കാർ ഭൂമി കൈവശമുള്ള സ്വകാര്യ സ്ഥാപനമാണ്,ഹാരിസൺ മലയാളം കമ്പനി 1834 ൽ ബ്രിട്ടീഷുകാരാൽ സ്ഥാപിതമായ കമ്പനി . രാജഭരണകാലത്താണ് 31068 ഹെക്ടർ ഭൂമി കാർഷിക വ്യവസായത്തിനായി പാട്ടത്തിനെടുക്കുന്നത് . തേയിലത്തോട്ടങ്ങൾ, റബ്ബർ തോട്ടങ്ങൾ, വൈവിധ്യമാർന്ന കാർഷിക ഉൽ‌പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു 31068 ഹെക്ടർ ഭൂമിയാണ് കമ്പനിയുടെ പിന്മുറക്കാരായ ആളുകൾ ഇപ്പോഴു കൈവശം വച്ച് അനുഭവിക്കുന്നത്

2004 മുതൽ, ഭൂമിയുമായി ബന്ധപെട്ടു അന്യമായ കൈവശപ്പെടുത്തൽ, ഭൂമി അന്യവൽക്കരണം, വ്യാജരേഖ ചമയ്ക്കൽ എന്നിവയിലെ പൊരുത്തക്കേടുകൾ സർക്കാരിന്റെ വിവിധ അന്വേഷണ ഏജൻസികൾ വെളിച്ചത്തു കൊണ്ടുവന്നു.തുടർന്ന് ഹാരിസൺ മലയാളം കമ്പനി കൈവശം വച്ചിട്ടുള്ള ഭൂമി സർക്കാരിൽ നിക്ഷിപ്തമാക്കുന്നതിന് .2013 ൽ എം.ജി രാജ്മണിക്കത്തെ സ്‌പെഷ്യൽ ഓഫീസറായി ഹൈക്കോടതി നിയമിച്ചു. രാജമാണിക്കം കമ്മറ്റിയുടെ അന്വേഷണത്തിൽ കേരളത്തിൽ വിവിധ ജില്ലകളിയി . 5973 ഏക്കർ ഭൂമി നിയമപരമായ രേഖകളോ ഉടമസ്ഥാവകാശ കരാറുകളോ ഇല്ലാത്തതുൾപ്പെടെ 76769.80 ഏക്കർ ഭൂമി കൈവശമുണ്ടെന്ന് രാജമാനികം കമ്മിറ്റി കണ്ടെത്തി. കൂടാതെ 12658.16 ഏക്കർ ഭൂമി അന്യവൽക്കരണം നടത്തിയതായും ഇതിനായി വ്യാജരേഖ രേഖഉണ്ടാക്കിയതായും കണ്ടെത്തി .

1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യ പ്രാപിച്ചതോടെ ബ്രിട്ടിഷുകാർ
ഇന്ത്യ വിടുകയും ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്കായി മാറുകയും ചെയ്തതോടെ വിദേശിയർ മുൻപ് കൈവശംവച്ച പാട്ടഭൂമി രാജ്യത്ത് ഭൂമികൈവശം വച്ച അനുഭവിക്കുന്നതിന് അവകാശം നിക്ഷേധിക്കപെട്ടു . രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായി ഹാരിസൺ കൈവശം വച്ചിട്ടുള്ള ഭൂമി സർക്കാരിന്റെ താനെന്നും സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാവുന്നതാണെന്നും ഭൂമിക്കുമേൽ യാതൊരു അവകാശവും കമ്പനിക്കില്ലന്നും സ്വതന്ത്ര്യാനന്തരം നിയമായി

നാട്ടു രാജാക്കന്മാർ ഹാരിസണ് പാട്ടത്തിനു നൽകിയ ഭൂമിക്ക് ഹാരിസൺ മലയാളം കമ്പനിക്ക് ശരിയായ ഉടമസ്ഥാവകാശം ഇല്ലെന്നിരിക്കെ ഭൂമി ഏറ്റെടുത്തു സഹകരണ സ്ഥാപനങ്ങൾക്ക് പാട്ടത്തിന് നൽകണമെന്ന് രാജമാനികം കമ്മിറ്റി ശുപാർശ ചെയ്തിരുന്നു . മാത്രമല്ല , 1963 ലെ കേരള ഭൂപരിഷ്കരണ നിയമം എച്ച്എംഎൽ ലംഘിച്ചതായും ഭൂമി നിയമവിരുദ്ധമായി വിറ്റഴിച്ചതായും കണ്ടെത്തി .
ഇതേ തുടർന്ന്കമ്പനി കൈവശം വച്ചിട്ടുള്ള 29,000 ഏക്കർ ഭൂമിക്ക് എച്ച്‌എം‌എല്ലിന് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കേസ് ഇപ്പോഴും തുടരുകയാണ്.

എച് എൻ എൽ കൈവശം വച്ചിട്ടുള്ള ഭൂമിയിൽ 2004 മുതൽ റവന്യൂ വകുപ്പ് നിരവധി ക്രമക്കേടുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്തട്ടുണ്ട് ഇത് ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ നിയമസാധുത പരിശോധിക്കുന്നതിനുള്ള നടപടികളിലേക്ക് സർക്കാരിനെ നയിച്ചു. ഭൂവുടമകൾ. 2006 ൽ കേരള സർക്കാർ ഹാരിസൺസ് മലയാളം ലിമിറ്റഡിനെതിരായി വിശദമായ റിപ്പോർട്ട് പുറത്തിറക്കി . കേരള സർക്കാർ പറയുന്നതനുസരിച്ച് ഹാരിസൺസ് മലയാളം ലിമിറ്റഡ് കേരളാ സംസ്ഥാനത്ത് 59363 ഏക്കർ അനധികൃത ഭൂമി കൈവശം വച്ചിട്ടുണ്ടെന്നു അവശേഷിക്കുന്ന ഭൂമിയാത്രയും നിയമ വിരുദ്ധക്രയ വിക്രയത്തിനു വിധേയമാക്കിയതായും പറയുന്നു .

2013 ഒക്ടോബറിൽ എം. ജി. രാജമാണിക്കം കേരള ഹൈക്കോടതിക്ക് സംസ്ഥാനത്തെ നാല് ജില്ലകൾ ഹാരിസൺ കൈവശം വച്ചിട്ടുള്ള
ഭൂമി സംബന്ധിച്ച റിപ്പോർട്ട് കൈമാറി .എത്രമാത്രം നിയമ പ്രശ്ങ്ങൾ ഉള്ള ഭൂമിയിൽ നിന്നാണ് യാതൊരനുമതിയുമില്ലാതെ ചിന്നക്കനാൽ അപ്പർ സൂര്യനെല്ലിയിലെ സർക്കാർ ഭൂമിയിൽ നിന്നും ഹാരിസൺ മരമുറിക്കുന്നത് .

You might also like

-