ഹത്രാസ് സംഭവം അജ്ഞാതറകെതിരെ രാജ്യദ്രോഹകുറ്റം പിന്നിൽ രാജ്യാന്തര ഗൂഢാലോചന?

ജസ്റ്റിസ് ഫോര്‍ ഹാഥ്‌റസ് വിക്ടിം' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു വെബ്‌സൈറ്റില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രതിരോധമുണ്ടായാല്‍ എങ്ങനെ രക്ഷപ്പെടണം എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത്

0

ഹത്രാസ് ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷധങ്ങള്‍ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ്. ജാതി കലാപം അഴിച്ചുവിടാന്‍ ശ്രമിച്ചെന്നും വെബ്‌സൈറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നും ഇത് യാണെന്നുമാണ് എഫ്.‌ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.’ജസ്റ്റിസ് ഫോര്‍ ഹാഥ്‌റസ് വിക്ടിം’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു വെബ്‌സൈറ്റില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രതിരോധമുണ്ടായാല്‍ എങ്ങനെ രക്ഷപ്പെടണം എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത്. അമേരിക്കയിലെ ‘ബ്ലാക്ക് ലിവ് മാറ്റര്‍’ പ്രക്ഷോഭകാരികള്‍ ഉപയോഗിച്ചിരുന്ന വെബ്‌സൈറ്റാണ് ഇതെന്നും പൊലീസ് പറയുന്നു.

അതേസമയം, സംസ്ഥാന സര്‍ക്കാരിന് എതിരെ ഗൂഢാലോചന നടന്നെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അന്താരാഷ്ട്ര ഫണ്ടിങ്ങിലൂടെ ജാതി-വര്‍ഗീയ കലാപങ്ങള്‍ക്ക് അടിത്തറപാകാന്‍ ശ്രമിച്ചുകൊണ്ട് പ്രതിപക്ഷം ഞങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിപക്ഷ പാര്‍ട്ടികള്‍ കലാപം കാണാന്‍ ആഗ്രഹിക്കുന്നു. ഇത്തരം ഗൂഢാലോചനകള്‍ക്കെല്ലാമിടയില്‍ ഞങ്ങള്‍ക്ക് മുന്നോട്ടുപോകേണ്ടതുണ്ട്.’ ആദിത്യനാഥ് പറഞ്ഞു.

സാമൂഹിക വിരുദ്ധരും ദേശ വിരുദ്ധരും ആയവര്‍ക്ക് സംസ്ഥാനത്തിന്റെ വികസനം അംഗീകരിക്കുന്നതില്‍ പ്രയാസം നേരിടുകയാണ്. കാരണം അവര്‍ എല്ലായ്‌പ്പോഴും കലാപബാധിതമായ ഉത്തര്‍പ്രദേശിനെയാണ് ആഗ്രഹിച്ചത്. അതിനാല്‍ അവര്‍ ഇപ്പോള്‍ ഗൂഢാലോചനകള്‍ നടത്തിവരികയാണ്.’ യോഗി ആദിത്യനാഥ് പറയുന്നു.അതേസമയം ഹത്രാസിൽ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച മടങ്ങുകയായിരുന്നു ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിംഗിന് നേരെ അജ്ഞാതന്‍ മഷിയെറിഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ട ശേഷം ഹഥ്റാസ് ഗ്രാമത്തില്‍ നിന്നിറങ്ങവെയായിരുന്നു അജ്ഞാതന്റെ മഷിയഭിഷേകം. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ഒരാഴ്ചയായി കോണ്‍ഗ്രസിന്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്

You might also like

-