കുരുന്നുകളെ കൊന്നുതള്ളി .ആൾതാമസമില്ലാത്ത സ്ഥലത്ത് 14 നവജാത ശിശുക്കളുടെ മൃതദേഹം
ഗർഭഛിദ്ര റാക്കറ്റാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് കരുതുന്നത്
കോൽക്കത്ത: തെക്കൻ കൊൽക്കത്തയിലെ ഒരു ആളൊഴിഞ്ഞ സ്ഥലത്ത് പ്ലാസ്റ്റിക് ബാഗുകൾ കുള്ളിലാണ് 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് ഗർഭാശയത്തിൽ വച്ച് തന്നെ കൊലപ്പെടുത്തിയതും അഴുകിയതും ഇതിൽ ഉൾപെടും
. കോൽക്കത്തയിലെ ഹരിദംപുരിൽ രാജാറാം മോഹൻ റോയി സരണയിലാണ് സംഭവം. പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ശുചികരണ തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന്
മേയർ സോവർ ചാറ്റർജിയും, പോലീസ് കമ്മീഷണർ രാജീവ്കുമാറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിശോധന നടത്തി ഭ്രൂണം കണ്ടെത്തിയ പ്രദേശത്ത് ആശുപത്രികൾ ഇല്ലന്നും മറ്റു ആശുപത്രി മാലിന്യങ്ങൾ കണ്ടെത്തിയിട്ടില്ലന്നും പോലീസ് അറിയിച്ചു
ഗർഭഛിദ്ര റാക്കറ്റാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് കരുതുന്നത്. മൃതദേഹങ്ങളിൽ ചിലത് പൂർണമായും അഴുകിയതും മറ്റുള്ളവ ഭാഗീകമായി അഴുകിയ അവസ്ഥയിലുമായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.