കൗമാരകാരിൽ കൊവാക്സിൻ തന്നെ കുത്തിവെക്കുന്നു എന്ന് ഉറപ്പാക്കണം , ഭാരത് ബയോടെക് മുന്നറിയിപ്പ്

കൊവാക്‌സിന്‍ മാത്രമാണ് കുട്ടികള്‍ക്ക് നല്‍കാന്‍ ഇന്ത്യഅംഗീകാരം നല്‍കിയ ഏക വാക്‌സിന്‍. ഒട്ടേറെ പരീക്ഷണനിരീക്ഷണങ്ങള്‍ക്കുശേഷം ഗുണനിലവാരവും സുരക്ഷയും പ്രതിരോധശേഷിയും ഉറപ്പുവരുത്തിയിട്ടാണ് അംഗീകാരം നല്‍കിയതെന്നും ഭാരത്ബയോടെക് അറിയിച്ചു

0

ഡല്‍ഹി|15 നും 17 നും ഇടയിൽ പ്രായം ഉള്ളവർക്ക് കൊവാക്സിൻ തന്നെ കുത്തിവെക്കുന്നു എന്ന് ഉറപ്പാക്കണം എന്ന് ഭാരത് ബയോടെക് മുന്നറിയിപ്പ് നൽകി. മറ്റ് വാക്സിനുകൾ കുത്തി വെക്കുന്നതായി റിപ്പോർട്ട് വന്നതിന് പിന്നാലെ ആണ് മുന്നറിയിപ്പ്. മൂന്നര കോടിയിലധികം കൗമാരക്കാരാണ് ഇതുവരെ ആദ്യ ഡോസ് കുത്തിവെപ്പെടുത്തത്.കൊവാക്‌സിന്‍ മാത്രമാണ് കുട്ടികള്‍ക്ക് നല്‍കാന്‍ ഇന്ത്യഅംഗീകാരം നല്‍കിയ ഏക വാക്‌സിന്‍. ഒട്ടേറെ പരീക്ഷണനിരീക്ഷണങ്ങള്‍ക്കുശേഷം ഗുണനിലവാരവും സുരക്ഷയും പ്രതിരോധശേഷിയും ഉറപ്പുവരുത്തിയിട്ടാണ് അംഗീകാരം നല്‍കിയതെന്നും ഭാരത്ബയോടെക് അറിയിച്ചു. രണ്ടു മുതല്‍ 18 വരെ വയസ്സുപ്രായമായവര്‍ക്ക് ഏറെ പ്രയോജനകരമായ കൊവാക്‌സിന്‍ മാത്രമാണ് കുട്ടികള്‍ക്കായി ഇന്ത്യഅംഗീകാരം നല്‍കിയ കൊറോണയ്‌ക്കുള്ള ഏകവാക്‌സിനെന്നും ഭാരത് ബയോടെക് അറിയിച്ചു.

നിലവിൽ രണ്ട് ലക്ഷത്തിൽ അധികമാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ. എന്നാൽ രണ്ടാം തരംഗത്തിലെ അത്ര രൂക്ഷമായ സാഹചര്യം ഇതുവരെയില്ല. കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു ഇതിനു മുമ്പ് പ്രതിദിന കേസുകൾ രണ്ട് ലക്ഷം പിന്നിട്ടത്. കൗമാരക്കാര്‍ക്ക് കൊവാക്‌സിന്‍ ഉറപ്പുവരുത്തണമെന്ന് ഭാരത് ബയോടെക്. അംഗീകാരമില്ലാത്ത വാക്‌സിന്‍ നല്‍കുന്നത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് നിര്‍ദ്ദേശം. 15 മുതല്‍ 18 വരെ പ്രായമുള്ള കൗമാരക്കാര്‍ക്ക് കൊവാക്‌സിന്‍ ഉറപ്പുവരുത്തണമെന്ന് ആരോഗ്യപ്രവര്‍ത്തകരോട് ഭാരത് ബയോടെക് അഭ്യര്‍ത്ഥിച്ചു. അംഗീകാരമില്ലാത്ത വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് ഒട്ടേറെ പരാതികളാണ് വിവിധ ഭാഗങ്ങളില്‍ നിന്നും കിട്ടുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തുന്നത് തുടരണം. കൗമാരക്കാര്‍ക്ക് കൊവാക്‌സിനാണ് നല്‍കുന്നത് എന്നകാര്യം ഉറപ്പാക്കണം.

ജനുവരി മൂന്നു മുതല്‍, 15 മുതല്‍ 18 വരെ പ്രായക്കാരായ കൗമാരക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന നടപടി ആരംഭിച്ചു. ഇതുവരെയായി 3.71 കോടി കൗമാരക്കാര്‍ക്ക് കുത്തിവയ്പ് നടത്തി. ഈ പ്രായപരിധിയിലുള്ള അന്‍പത് ശതമാനം പേര്‍ക്ക് ആദ്യഡോസ് കൊവാക്‌സിന്‍ കുത്തിവയ്പ് നടത്തിയതായി ആരോഗ്യമന്ത്രി മന്‍സുക മാന്‍ഡവ്യ പറഞ്ഞു. ഫെബ്രുവരി അവസാനത്തോടെ 12 മുതല്‍ 14 വരെ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. യുവാക്കള്‍ക്കിടയില്‍ ആശ്ചര്യപ്പെടുത്തുന്ന ഉത്സാഹമാണ് വാക്‌സിനേഷന്‍ എടുക്കുന്ന കാര്യത്തില്‍ ഉള്ളത്. വാക്‌സിന്‍ എടുത്ത മുഴുവന്‍ യുവാക്കള്‍ക്കും മന്ത്രി ആശംസയും അറിയിച്ചു.വാക്സിനേഷനിലാണ് ആരോഗ്യ വിദഗ്ധരും സർക്കാരും ഒരു പോലെ പ്രതീക്ഷ അർപ്പിക്കുന്നത്. ഇതുവരെ 158 കോടിയിലധികം ഡോസ് വാക്സീൻ രാജ്യത്ത് വിതരണം ചെയ്തു. 90 ശതമാനം പേരും ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചു. 60 ശതമാനത്തിലധികം പേർ രണ്ടാമത്തെ ഡോസ് വാക്സീനും. കരുതൽ ഡോസിന് അർഹരായ അമ്പത് ലക്ഷം പേർ മൂന്നാമത്തെ ഡോസും സ്വീകരിച്ചു

You might also like

-