അരിക്കൊമ്പൻ കേസ് കോടതി നടപടികളിൽ ദൂരൂഹത. കർഷക സംഘടനാ നേതാക്കൾ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതിനൽകും

1972 ലെ വന്യജീവി സംരക്ഷണ നിയമം 11 എ പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അധികാരം ഉപയോഗിച്ച് മനുഷ്യ ജീവനും കൃഷിക്കും ആപത്തുണ്ടാക്കുന്ന വന്യ മൃഗങ്ങളെ കൊല്ലുന്നതിനും മയക്കവെടിവച്ചു മറ്റൊരിടത്തേക്ക് മാറ്റുന്നതിനും അധികാരമുണ്ട് . ഈ അധികാരം ഉപയോഗിച്ച് സംസ്ഥാന സർക്കാർ തുടങ്ങി വച്ച നടപടിയാണ് കോടതിതടഞ്ഞത് . ഇത് സംസ്ഥാന സർക്കാറിന്റെ അധികാരത്തിനുമേൽ കോടതിനടത്തിയിട്ടുള്ള കടന്നുകയറ്റമാണെന്നു കർഷക സംഘടനകളുടെ പരാതിയിലുണ്ട്

0

കൊച്ചി| അരിക്കൊമ്പൻ കേസ് കോടതി നടപടികളിൽ ദൂരൂഹത ആരോപിച്ചു കർഷക സംഘടനകൾ രംഗത്ത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ചെറുതുവലുതുമായ 100 ലധികം സംഘടനകളാണ് . ഇത് സംബന്ധിച്ച പരാതിയുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കണ്ട് പരാതി അറിയിക്കുക . ഈ മാസം 5 ന് ഇത് സംബന്ധിച്ച പരാതി കർഷക സംഘടനകൾ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറും

അരികൊമ്പൻ മിഷൻ തടസ്സപെടുത്തികൊണ്ട് ഉണ്ടായ കോടതിയുടെ വിധിയുണ്ടായ ദിവസം രാവിലെ ഹർജി എത്തുകയും രാത്രി കോടതി അത് പരിഗണിക്കുകയും മനുഷ്യജീവന് വിലകല്പിക്കാതെ ഉത്തരവിട്ട നടപടിയിൽ ദൂരൂഹതയുണ്ടെന്നാണ് കർഷക സംഘടനകൾ
ആരോപിക്കുന്നത് .1972 ലെ വന്യജീവി സംരക്ഷണ നിയമം 11 എ പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അധികാരം ഉപയോഗിച്ച് മനുഷ്യ ജീവനും കൃഷിക്കും ആപത്തുണ്ടാക്കുന്ന വന്യ മൃഗങ്ങളെ കൊല്ലുന്നതിനും മയക്കവെടിവച്ചു മറ്റൊരിടത്തേക്ക് മാറ്റുന്നതിനും അധികാരമുണ്ട് . ഈ അധികാരം ഉപയോഗിച്ച് സംസ്ഥാന സർക്കാർ തുടങ്ങി വച്ച നടപടിയാണ് കോടതിതടഞ്ഞത് . ഇത് സംസ്ഥാന സർക്കാറിന്റെ അധികാരത്തിനുമേൽ കോടതിനടത്തിയിട്ടുള്ള കടന്നുകയറ്റമാണെന്നു കർഷക സംഘടനകളുടെ പരാതിയിലുണ്ട്

കോടതി രണ്ടാമതും കേസ് പരിഗണിച്ചപ്പോൾ സംസ്ഥാന സർക്കാർ അരികൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാന നടത്തിയിട്ടുള്ള അതിക്രമങ്ങൾ വിവരിക്കുന്നുണ്ട് . പ്രദേശത്തു 34 പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നു നിരവധി കെട്ടിടങ്ങളും കൃഷിയിടങ്ങളും നശിപ്പിച്ചിട്ടുണ്ടെന്നും പറയുന്ന വിശദമായ റിപ്പോർട്ട് കോടതിയിൽ,സമർപ്പിച്ചുവെങ്കിലും .ഇത് ഒന്നും പരിഗണിക്കാതെ കോടതി ഹർജിക്കാരനെ മാത്രം കേട്ട് വീണ്ടു ഉത്തരവു പുറപ്പെടുവിക്കുകയാണ് ഉണ്ടായതെന്നും .മാത്രമല്ല ആനയെ നിരീക്ഷിക്കാനായി വിദഗ്‌ദ്ധ സമിതിയെ നിയോഗിച്ചതിലും ദൂരൂഹതയുണ്ടെന്നും കർഷക സംഘടനകൾ പരാതിയിൽ പറയുന്നു .സംസ്ഥാന സർക്കാരിന്റെയോ കേസിൽ കക്ഷിചേർന്നിട്ടുള്ള കർമ്മ പഞ്ചായത്തുകളുടെയോ ആവശ്യം കോടതി പരിഗണിച്ചില്ലന്നും . ആനയെ നിരീക്ഷിക്കാനുള്ള സമതിയെ തിരഞ്ഞെടുത്തതിലും ദൂരൂഹതയുണ്ടെന്നും .സമതി അംഗങ്ങളെ നിയമിച്ചത് ഇത് മാനദണ്ഡം പാലിച്ചാണ് തെരെഞ്ഞെടുത്തുട്ടുള്ളതെന്നും . ഇവർ ചോദിക്കുന്നു മാത്രമല്ല അരികൊമ്പനെ നിരീക്ഷിക്കാനുള്ള സമതി വന്യമൃഗങ്ങളും മനുഷ്യരായ്മ്മ തമ്മിലുള്ള സംഘർഷം നിരീക്ഷിക്കാനുള്ള ഒരു സ്ഥിരം സമതിയായിരിക്കും എന്നുള്ള കോടതി പ്രഖ്യപനം സംസ്ഥാന സർക്കാരിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റവും മാണെന്നും . മൃഗസ്നേഹികാലും . വനം വകുപ്പിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതിയിൽ മനുഷ്യന്റെ അവകാശങ്ങൾ പറയാൻ ജനപ്രതിനിധികളോ മനുഷ്യാവകാശ പ്രവർത്തകരോ ഇല്ലാ എന്നും കർഷക സംഘടനകളുടെ പരാതിയിൽ പറയുന്നു

കൂടാതെ ഈ കേസ് അടിയന്തിരമായി രാത്രിയിൽ പരിഹനിക്കാനുണ്ടായ അടിയന്തര സാഹചര്യം നിയമവിരുദ്ധമാണോ എന്ന കാര്യത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ ചീഫ് ജസ്റ്റിസിനെ സമീപിക്കുന്നത് .

അരിക്കൊമ്പൻ കേസ് ഇപ്പോൾ പരിഹനിച്ചുകൊണ്ടിരിക്കുന്ന ബെഞ്ചിൽ തങ്ങൾക്ക് വിശ്വസം ഇല്ലന്നും കേസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു . ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാരും, പി ഗോപിനാഥും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിലാണ് നിലവിൽ അരിക്കൊമ്പൻ കേസ്. ഈ ബെഞ്ചിൽ നിന്ന് ഹർജി മാറ്റി ചീഫ് ജസ്റ്റിസ് വാദം കേൾക്കണമെന്നാണ് കർഷക സംഘടനകൾ ഉയർത്തുന്ന ആവശ്യം.അതിജീവന പോരാട്ട വേദി , രാഷ്ട്രീയ കിസാൻ മഹാ സംഘ് , കളരിക്ക് പുറത്ത്, ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് തുടങ്ങിയ സംഘടനകളുടെ നേതൃത്തത്തിലാണ് നൂറോളം വരുന്ന കർഷക സംഘടനകൾ ഹൈ കോടതി ചീഫ് ജസ്റ്റിസിനെ സമീപിക്കുന്നത് .ഇത് ആദ്യമായാണ് ഇത്ര അധികം സ്വതന്ത്ര കർഷക സംഘടനകൾ ഒരുമിച്ചു കോടതി നടപടികളിൽ അവിശ്വസം രേഖപ്പെടുത്തി രംഗത്തുവരുന്നത്.ഇതുസംബന്ധിച്ചു ചേര്‍ന്ന വിവിധ സംഘടനകളുടെ അടിയന്തര യോഗത്തില്‍ വിവിധ കര്‍ഷക സംഘടനാ ഭാരവാഹികളായ അഡ്വ. കെ.വി.ബിജു (ആര്‍കെഎംഎസ്), ജോയി കണ്ണംചിറ (വിഫാം), അഡ്വ. ബിനോയ് തോമസ് (ഐഫ), മുതലാംതോട് മണി (ദേശീയ കര്‍ഷക സമാജം), ഇടുക്കി ലാന്‍ഡ് ഫ്രീഡം മൂവ്മെന്‍റ് നേതാക്കളായ റസാഖ് ചൂരവേലില്‍, വി.ബി. രാജന്‍ , മാര്‍ട്ടിന്‍ തോമസ് (എഫ്‌ആര്‍എഫ്), ജോര്‍ജ് സിറിയക് (ഡികെഎഫ്), സണ്ണി ആന്‍റണി നീതിസന, ഡോ.ജോസുകുട്ടി ഒഴുകയില്‍ (മലനാട് കര്‍ഷക രക്ഷാസമിതി), മനു ജോസഫ് (ജൈവകര്‍ഷക സമിതി), അഡ്വ. സുമിന്‍ എസ് നെടുങ്ങാടന്‍, ജിന്നറ്റ് മാത്യു, ജോബിള്‍ വടാശേരി, അഡ്വ. ടി.എ.ബാബു, ഡോ. മാനുവല്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

You might also like

-