സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി :കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള ചലചിത്ര അക്കാദമി.

സെൻസർഷിപ് തന്നെ ആവശ്യമില്ലാത്ത കാലത്ത് കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച നിയമത്തിന്റെ കരട് ‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചെയർമാൻ കമൽ മീഡിയവണിനോട് പറഞ്ഞു. സിനമാ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കമൽ പറഞ്ഞു.

0

സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള ചലചിത്ര അക്കാദമി. സെൻസർഷിപ് തന്നെ ആവശ്യമില്ലാത്ത കാലത്ത് കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച നിയമത്തിന്റെ കരട് ‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചെയർമാൻ കമൽ മീഡിയവണിനോട് പറഞ്ഞു. സിനമാ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കമൽ പറഞ്ഞു.

അതേസമയം നിയമഭേദഗതി ചലച്ചിത്രകാരന്റെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് ഫെഫ്ക വിലയിരുത്തി. തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു. രാജ്യത്തെ നിലവിലെ സിനിമ നിയമങ്ങള്‍ അടിമുടി മാറ്റി മറിച്ചുകൊണ്ടുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ല്. സെന്‍സറിങ് കഴിഞ്ഞ സിനിമ വീണ്ടും പരിശോധിക്കാന്‍ പുതിയ കരട് ബില്ല് കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്.

നിലവില്‍ രാജ്യത്ത് സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട അനുമതി നല്‍കുന്നത് സെന്‍സര്‍ ബോര്‍ഡാണ്. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ അനുമതിയില്ല. എന്നാല്‍ സിനിമാട്ടോഗ്രാഫ് ഭേദഗതി പ്രകാരം സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും

You might also like

-