കൊണ്ടോട്ടിയിൽ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം, 15കാരന്‍ പിടിയില്‍

പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

0

മലപ്പുറം :കൊണ്ടോട്ടിയിൽ ഇരുപത്തിരണ്ടു വയസ്സുള്ള യുവതിയെ പട്ടാപകൽ അകാരമിച്ചു ബലാത്സംഗത്തിന് ശ്രമിച്ച കേസിൽ പ്രതി പിടിയിൽ യുവതിയുടെ നാട്ടുകാരനായ പതിനഞ്ചുകാരനാണ് പിടിയിലായത് .പ്രതിയുടെ ദേഹത്ത് പരിക്കേറ്റിട്ടുണ്ട് പ്രതി കുറ്റം സമ്മതിച്ചെന്നും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകല്‍ കൊണ്ടോട്ടി കൊട്ടുക്കരയിൽ വെച്ചാണ് പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. പിറകിൽ നിന്നും കടന്നുപിടിച്ച ശേഷം സമീപത്തെ വാഴത്തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നു. വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിച്ചു. തലയിൽ കല്ലു കൊണ്ടടിച്ചു.

പെൺകുട്ടി കുതറി മാറി. പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും ചികിൽസ തേടി. പരിക്ക് ഗുരുതരമല്ല. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവ സ്ഥലത്ത് നിന്നു ലഭിക്കുകയുണ്ടായി. പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. മലപ്പുറത്തു നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയുണ്ടായി.

പ്രതിയെ പെൺകുട്ടിയുടെ പലപ്പോഴു വഴിവച്ച് കണ്ടിട്ടുള്ളതായാണ് പെൺകുട്ടിയുടെ മൊഴി സമീപ വീടുകളിൽ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളും മറ്റും പോലീസ് ശേഖരിച്ചിരുന്നു .പ്രതിയെ പോലീസ് പിടികൂടിയപ്പോൾ ഇയാളുടെ ദേഹത്തു മുറിവുകൾ ഉണ്ടായിരുന്നു ദേഹത്തെ മുറിവുകൾ നായ് ഓടിച്ചപ്പോൾ വീണുണ്ടായതായാണ് പ്രതി പോലീസിനോട് പറഞ്ഞത് പിന്നീട് സി സി ടി വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചശേഷമാണ് പോലീസ് പതിനഞ്ചുകാരനെ കസ്റ്റഡിയിൽ എടുത്തത് .പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

You might also like

-