ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് നാട്ടുകാരുടെ മര്‍ദനം. കൊലപാതകം പുരാവിഷ്കരിച്ച് പോലീസ്

ആറ് വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന അർജുനെ തെളിവെടുപ്പിന് കൊണ്ടുവരുമെന്ന് അറിഞ്ഞ് രാവിലെ മുതൽ ചുരക്കുളം എസ്റ്റേറ്റിൽ നാട്ടുകാർ തടിച്ചുകൂടിയിരുന്നു. പ്രതിയെ സ്ഥലത്ത് എത്തിച്ചതോടെ സ്ത്രീകൾ ഉൾപ്പടെയുള്ളവർ പാഞ്ഞടുത്തു

0

വണ്ടിപ്പെരിയാർ :ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് നാട്ടുകാരുടെ മര്‍ദനം. പൊലീസ് ഇടപെട്ട് തടഞ്ഞു. പ്രതിയെ പൊലീസ് എസ്റ്റേറ്റില്‍ തെളിവെടുപ്പിന് വീണ്ടും എത്തിച്ചപ്പോഴാണ് നാട്ടുകാര്‍ രോഷ പ്രകടനവുമായി പാഞ്ഞടുത്തത്.ഡമ്മിയടക്കം ഉപയോഗിച്ചുള്ള വിശദമായ തെളിവെടുപ്പാണ് ഇന്ന് സംഭവ സ്ഥലത്ത് പോലീസ് നടത്തിയത്.

ആറ് വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന അർജുനെ തെളിവെടുപ്പിന് കൊണ്ടുവരുമെന്ന് അറിഞ്ഞ് രാവിലെ മുതൽ ചുരക്കുളം എസ്റ്റേറ്റിൽ നാട്ടുകാർ തടിച്ചുകൂടിയിരുന്നു. പ്രതിയെ സ്ഥലത്ത് എത്തിച്ചതോടെ സ്ത്രീകൾ ഉൾപ്പടെയുള്ളവർ പാഞ്ഞടുത്തു. നാട്ടുകാരിൽ ഒരാൾ അർജുന്‍റെ മുഖത്തടിച്ചു. മറ്റൊരാൾ വെട്ടുകത്തിക്ക് ആക്രമിക്കാനും ശ്രമിച്ചു. വളരെ പണിപ്പെട്ടാണ് പ്രതിയെ കൊല നടന്ന ലയത്തിനകത്ത് കയറ്റാൻ പൊലീസിനായത്. തുടർന്ന് ഡമ്മി ഉപയോഗിച്ച് കുട്ടിയെ കെട്ടിത്തൂക്കിയതും, ജനലിലൂടെ പ്രതി രക്ഷപ്പെട്ടതുമെല്ലാം പൊലീസ് പുനരാവിഷ്കരിച്ചു.

ചൊവ്വാഴ്ചയാണ് അർജുന്‍റെ കസ്റ്റഡി കാലാവധി തീരുന്നത്. അതുവരെ സ്റ്റേഷനിൽ ചോദ്യം ചെയ്യൽ തുടരും. മറ്റേതെങ്കിലും പെൺകുട്ടിയെ പ്രതി ഇതുപോലെ ചൂഷണം ചെയ്തിട്ടുണ്ടോ എന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്.
കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം അഴിയില്ലാത്ത ജനല്‍ വഴിയാണ് പ്രതി പുറത്തേക്ക് ഇറങ്ങിയത്. മുന്‍ വാതില്‍ അടയ്ക്കുകയും ചെയ്തു. കുട്ടി കളിക്കുന്നതിനിടയില്‍ സംഭവിച്ച സ്വാഭാവിക മരണമെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്. ശാസ്ത്രീയ തെളിവുകളും ഇനി ശേഖരിക്കേണ്ടതുണ്ട്. അതേസമയം പ്രതി ആദ്യഘത്തിലേതുപോലെ സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. മൂന്നാംതവണയാണ് പ്രതിയുമായെത്തി തെളിവെടുപ്പ് നടത്തുന്നത്.

You might also like

-