രാജ്യദ്രോഹക്കേസില്‍  ആയിഷ സുല്‍ത്താനയുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. 

ഫോണ്‍ പൊലീസ് പിടിച്ചെടുത്തതായി ആയിഷ പ്രതികരിച്ചു. ഒരാളുടേയും ഫോണ്‍ നമ്പര്‍ തന്റെ കൈവശമില്ല. എല്ലാം ഫോണിലാണുള്ളത്. എഴുതിയെടുക്കുന്ന കാര്യം ചോദിച്ചപ്പോള്‍ പൊലീസ് അനുവദിച്ചില്ല. സംഭവം വീട്ടില്‍ അറിയിക്കാന്‍ പോലും സാധിച്ചില്ലെന്നും ആയിഷ കൂട്ടിച്ചേര്‍ത്തു

0

കവരത്തി :രാജ്യദ്രോഹക്കേസില്‍ സിനിമാ പ്രവത്തക ആയിഷ സുല്‍ത്താനയുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. കവരത്തി പൊലീസാണ് ഫോണ്‍ പിടിച്ചെടുത്തത്.നാളെ കൊച്ചിയിലേക്ക് മടങ്ങാനിരിക്കെയാണ് മുന്നറിയിപ്പിലാതെ പൊലീസ് ഫോണ്‍ പിടിച്ചെടുത്തത്. അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത് ആയിഷയുടെ ഫോണില്‍ സംശയാസ്പദമായ ചില കാര്യങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്.കേസുമായി ബന്ധപ്പെട്ട് നാല് തവണയാണ് ആയിഷ സുല്‍ത്താനയെ പൊലീസ് ചെയ്യുന്നത്. മുന്‍കൂര്‍ ജാമ്യം ലഭിച്ച സാഹചര്യത്തില്‍ പൊലീസിന് ആയിഷയെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. ആയിഷയ്‌ക്കെതിരെ നടപടി കടുപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.

ഫോണ്‍ പൊലീസ് പിടിച്ചെടുത്തതായി ആയിഷ പ്രതികരിച്ചു. ഒരാളുടേയും ഫോണ്‍ നമ്പര്‍ തന്റെ കൈവശമില്ല. എല്ലാം ഫോണിലാണുള്ളത്. എഴുതിയെടുക്കുന്ന കാര്യം ചോദിച്ചപ്പോള്‍ പൊലീസ് അനുവദിച്ചില്ല. സംഭവം വീട്ടില്‍ അറിയിക്കാന്‍ പോലും സാധിച്ചില്ലെന്നും ആയിഷ കൂട്ടിച്ചേര്‍ത്തു.അതേസമയം, ആയിഷയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.രാജ്യദ്രോഹക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി. ഐഷ ക്രിമിനല്‍ പശ്ചാത്തലം ഉള്ള വ്യക്തിയാണെന്ന് കാണുന്നില്ല. ഐഷയുടെ പരാമർശത്തെ രാജ്യദ്രോഹപരമായോ ഭിന്നിപ്പ് ഉണ്ടാക്കുന്നതായോ കാണാനാകില്ല. ബയോവെപ്പണ്‍ എന്ന പദം മാത്രമെടുക്കേണ്ടെന്നും പരാമര്‍ശത്തിന്‍റെ ആകെ ഉദ്ദേശ്യം കണക്കിലെടുത്താല്‍ മതിയെന്നും കോടതി വ്യക്തമാക്കി. ബയോ വെപ്പൺ പരാമർശം നടത്തിയതിന്‍റെ പേരിൽ കവരത്തി പൊലിസ് അറസ്റ്റ് ചെയ്യുമെന്ന് ചൂണ്ടികാട്ടിയാണ് ഐഷ കോടതിയെ സമീപിച്ചത്. നേരത്തെ മുൻകൂർ ജാമ്യം തേടിയ ആയിഷയോട് ഹൈക്കോടതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിര്‍ദേശിച്ചത്. ഇതനുസരിച്ച് മൂന്ന് ദിവസങ്ങളിലായി മണിക്കൂറുകളോളം ഐഷയെ പൊലിസ് ചോദ്യം ചെയ്തിരുന്നു.

You might also like

-