മകനെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ അമ്മക്കെതിരെ തെളിവുണ്ടെന്ന് പ്രോസിക്യുഷൻ

കോടതിയില്‍ മാതാവിന്റെ ജാമ്യാപേക്ഷയെ പൂര്‍ണമായും എതിര്‍ക്കുകയാണ് സര്‍ക്കാര്‍. മാതാവിന്റെ മൊബൈലില്‍ നിന്ന് ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

0

തിരുവനന്തപുരം :കടയ്ക്കാവൂരിൽ മകനെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ അമ്മയുടെ ജാമ്യപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ. സംഭവം കുടുംബ പ്രശ്നം മാത്രമല്ലെന്ന് പ്രോസിക്യൂഷൻകോടതിയെ അറിയിച്ചു. ഇന്നു തന്നെ കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി നിർദേശം നൽകി.കോടതിയില്‍ മാതാവിന്റെ ജാമ്യാപേക്ഷയെ പൂര്‍ണമായും എതിര്‍ക്കുകയാണ് സര്‍ക്കാര്‍. മാതാവിന്റെ മൊബൈലില്‍ നിന്ന് ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മകന്റെ മൊഴിയില്‍ കഴമ്പുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു.

പരാതി നല്‍കിയ കുട്ടിക്ക് മാതാവ് ചില മരുന്നുകള്‍ നല്‍കിയിരുന്നതായും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. തെളിവ് ശേഖരണത്തിന്റെ ഭാഗമായി ഈ മരുന്നുകളുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കേസ് ഡയറി ഇന്ന് തന്നെ ഹാജരാക്കണെമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. 2017 മുതല്‍ 2019 വരെ മാതാവ് മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്. അതേ സമയം ഭര്‍ത്താവ് നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്താതെ രണ്ടാമത് വിവാഹം കഴിക്കുന്നത് തടയാന്‍ ശ്രമിച്ചതിന് പ്രതികാരമായി കേസ് കെട്ടിച്ചമച്ചു എന്നാണ് യുവതിയും ബന്ധുക്കളും ആരോപിക്കുന്നത്.

You might also like

-