ഇന്ത്യ ചൈന സംഘർഷത്തിൽ ഒരു കമൻഡിങ് ഓഫർ അടക്കം 35 ചൈനീസ് ഭടൻമാർ മരിച്ചതായി റിപ്പോർട്ട്
ഇന്ത്യ ചൈന പ്രശനം നയതന്ത്രത്തലത്തിൽ പരിഹരിക്കണമെന്നാണ് ചൈന ആഗ്രഹിക്കുന്നത് നയതന്ത്ര, സൈനിക തലങ്ങൾ വഴി ഞങ്ങൾക്ക് ആശയവിനിമയം നടക്കുന്നുണ്ട്
ഡൽഹി :കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ തിങ്കളാഴ്ച്ചയുണ്ടായ ഇന്ത്യ ചൈന സംഘട്ടനത്തില്‍ ചൈനീസ് ഭാഗത്തെ ആള് നാശത്തെക്കുറിച്ച് ഒൗദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും 35 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായാണ് അമേരിക്കന്‍ മാധ്യമമായ യുഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.സംഘടനത്തിന്റെ വിവരങ്ങൾ ചൈന രഹസ്യമായി സൂക്ഷിക്കുകയാണ്,അതേസമയം ഇന്ത്യ ചൈന സംഘർഷത്തിൽ നിലപാട് വ്യകതമാക്കി ചൈനയുടെ വിദേശകര്യ വക്താവ് രംഗത്തുവന്നു
ഇന്ത്യ ചൈന പ്രശനം നയതന്ത്രത്തലത്തിൽ പരിഹരിക്കണമെന്നാണ് ചൈന ആഗ്രഹിക്കുന്നത് നയതന്ത്ര, സൈനിക തലങ്ങൾ വഴി ഞങ്ങൾക്ക് ആശയവിനിമയം നടക്കുന്നുണ്ട് . സൈനിക നടപടികളുടെ ശരിയും തെറ്റും വളരെ വ്യക്തമാണ് സംഭവം നടന്നത് ചൈനയുടെ ഭാഗത്ത് നിന്നാണ്, ചൈന ഇതിന് ഉത്തരവാദികളല്ല ഗാൽവാൻ വാലി പ്രദേശത്തിന്റെ പരമാധികാരം എല്ലായ്പ്പോഴും ചൈനയുടേതാണ്. അതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഞങ്ങളുടെ അതിർത്തി പ്രോട്ടോക്കോളുകളും ഇന്ത്യൻ കമാൻഡർ ലെവൽ ചർച്ചകളുടെ സമവായവും ഇന്ത്യൻ അതിർത്തി സൈനികർ തെറ്റായി ലംഘിച്ചു ഗാൽവാൻവാലി ഏറ്റുമുട്ടലിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു
ഏറ്റുമുട്ടലുകൾ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല ഷാവോ ലിജിയാൻ,
ഇന്ത്യൻ അതിർത്തിയിൽ സൈനികരെ കർശനമായി നിയന്ത്രിക്കാൻ തയ്യാറാകണം അതിർത്തിളങ്ങാനാവും ലംഘനവും പ്രകോപനപരമായ പ്രവർത്തനങ്ങളും ഒറ്റയടിക്ക് അവസാനിപ്പിക്കാനും ചൈനയുമായി സഹകരിക്കാനും പ്രശനങ്ങൾ സംഭാഷണത്തിലൂടെയും പരിഹരിക്കാനുംശ്രമിക്കണം അഭിപ്രായ വ്യത്യസങ്ങൾ പരിഹരിക്കുന്നതിനുള്ള ശരിയായ പാതയിലേക്ക് മടങ്ങാനും ഞങ്ങൾ ഇന്ത്യയോട് ആവശ്യപ്പെടുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആയുധ വിന്യാസത്തിന് സൈന്യത്തിന് സര്‍ക്കാര്‍ അധികാരം നല്കി. സംയുക്ത സേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് മൂന്ന് സേനാ വിഭാഗങ്ങളുടെയും നീക്കങ്ങള്‍ ഏകോപിപ്പിക്കും
കിഴക്കന്‍ ലഡാക്കിലെ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികരുടെ ധീരതയും ത്യാഗവും രാജ്യം മറിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഗല്‍വാനില്‍ സൈനികര്‍ മരിക്കാനിടയായത് അത്യന്തം വേദനിപ്പിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമാണ്. ജവാന്മാരുടെ കുടുംബത്തിനൊപ്പമാണ് രാജ്യമെന്നും രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച്ച രാത്രിയുണ്ടായ സംഘര്‍ഷത്തിന് ശേഷം പ്രതിരോധമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്