മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഗവർണർ ഭഗത് സിങ് കോഷ്യാരി, ശിവസേന കോടതിയിലേക്ക്

സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിന് അവകാശവാദം ഉന്നയിക്കാന്‍ ഇന്ന് വൈകിട്ട് എട്ടര വരെയാണ് ഗവര്‍ണര്‍ എന്‍.സി.പിക്ക് സമയം നല്‍കിയിരുന്നത്. ഇതു മറികടന്നാണ് ബി.ജെ.പിക്ക് സഹായിക്കാൻ ഗവര്‍ണറുടെ രാഷ്‌ട്രപതി ഭരണത്തിന് ശിപാര്‍ശചെയ്തത്

0

മുംബൈ :മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിഗവര്‍ണര്‍. നിലവിൽ മറ്റു വഴികളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഗവർണർ ഭഗത് സിങ് കോഷ്യാരി റിപ്പോർട്ട് നൽകിയിരുന്നു. സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിനുള്ള നീക്കങ്ങള്‍ ശിവസേനയും എന്‍.സി.പിയും ശക്തിപ്പെടുത്തിയ വേളയിലായിലാണ് രാഷ്ട്രപതിയുടെ തീരുമാനം.

Maharashtra: Leaders of Congress and Nationalist Congress Party (NCP) held a joint meeting today in Mumbai. President’s Rule has been imposed in the state of #Maharashtra.
Image

Image

രാഷ്ട്രപതി ഭരണത്തിനു തീരുമാനമായാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് നേരത്തേ ശിവസേന പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിന് അവകാശവാദം ഉന്നയിക്കാന്‍ ഇന്ന് വൈകിട്ട് എട്ടര വരെയാണ് ഗവര്‍ണര്‍ എന്‍.സി.പിക്ക് സമയം നല്‍കിയിരുന്നത്. ഇതു മറികടന്നാണ് ബി.ജെ.പിക്ക് സഹായിക്കാൻ ഗവര്‍ണറുടെ രാഷ്‌ട്രപതി

ഭരണത്തിന് ശിപാര്‍ശചെയ്തത് . ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞാണ് ശിവസേന എന്‍.സി.പിയുമായി കൂട്ടുചേര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാറുണ്ടാക്കാന്‍ ശ്രമിച്ചിരുന്നത്. ഗവർണറുടെ നടപടിയെ ചോദ്യം ചെയ്തു ശിവസേന സുപ്രിം കോടതിയിൽ ഹർജിനൽകി സർക്കാർ രൂപീകരണത്തിനു ഗവർണർ കൂടുതൽ സമയം നൽകിയില്ലെന്നു കാട്ടി ശിവസേന സുപ്രീംകോടതിയെ സമീപിച്ചത് . ബി.ജെ.പിക്ക് 48 മണിക്കൂർ സമയമാണ് അനുവദിച്ചത്. എന്നാൽ ശിവസേനയ്ക്ക് 24 മണിക്കൂർ മാത്രമാണ് അനുവദിച്ചതെന്നും ഗവർണറുടെ നടപടി വിവേചനപരമാണെന്നും ശിവസേന ഹർജിയിൽ ആരോപിക്കുന്നു

Nishant Katneshwar, Maharashtra govt’s lawyer: I will have to receive a copy of the petition, then I will have to see the prayers, contents, grounds and thereafter appropriate steps will be taken.
Quote Tweet
Nishant Katneshwar, Maharashtra govt’s lawyer: Today I came to know about the filing of a petition by Shiv Sena, challenging the communication of the Governor by which their claim has been rejected with regard to the formation of the govt.

Image

അതേസമയം മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ എന്നിവരുമായി എൻസിപി നേതാക്കൾ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ് . ദക്ഷിണ മുംബൈയിലെ വൈ.ബി. ചവാൻ സെന്ററിലാണ് യോഗം. അന്തിമ തീരുമാനത്തിന് പാർട്ടി അധ്യക്ഷൻ ശരദ് പവാറിനെ എൻസിപി കോർ കമ്മിറ്റി ചുമതലപ്പെടുത്തി.
You might also like

-