പിറന്നാളിന് വരഞ്ഞതിന് ക്ഷമാപണം , മുഖ്യമന്ത്രി അക്കാഞ്ഞതിൽ പരിഭവം വയസ്സിൽ മൂത്തത് ആരെന്നു തര്ക്കം , വി എസ് ഗൗരിയമ്മ നൂറ്റാണ്ടിന്റെ വിപ്ലവ സംഗമം

ഇടക്ക് നമ്മളിലാർക്കാണ് പ്രായം കൂടുതലെന്ന് ഗൗരിയമ്മയുടെ കുസൃതിച്ചോദ്യം. അത് ഗൗരിയമ്മയ്ക്ക് തന്നെയെന്ന് വി എസ് അച്യാതാനന്ദന്‍റെ കുസൃതി നിറഞ്ഞ മറുപടി എന്നിട്ട് കുറുകിയ കഴുത്ത മുകളിലേക്കാക്കി  വി എസ് ന്റെ ഉച്ചത്തിലുള്ള ചിരി .

0

ആലപ്പുഴ: ആലപ്പുഴയിലെ ചാത്തനാട്ടെ വീട്  വീണ്ടും അപൂർവ സംഗമത്തിന് വേദിയായി നുറ്റാണ്ടിട്ടിന്റെ വിപ്ലവ തേജസ്സുകളായ വേലിക്കത്തു അച്യുതാനന്ദന്റെയും വര്ഷങ്ങളുടെ ഇടവേളക്ക് ശേഷമുള്ള കൂടിക്കാഴ്ച്ച നേരില്കണ്ടപ്പോൾ അലപം പ്രഭാവം പ്രകടിപ്പിച്ചെങ്കിലും ഗൗരിയമ്മ വി എസ്സ്നേകണ്ടപ്പോൾ ഗതകാല സ്മരണകൾ അയവിറക്കി ചാത്തനാട്ടെ വീട്ടിലെ മരകസ്സേരയിൽ അടുത്തിതിരുന്ന സഖാക്കൾ ഏറെനാളത്തെ വിശേഷങ്ങൾ പങ്കുവച്ചു ഇടക്ക് നമ്മളിലാർക്കാണ് പ്രായം കൂടുതലെന്ന് ഗൗരിയമ്മയുടെ കുസൃതിച്ചോദ്യം. അത് ഗൗരിയമ്മയ്ക്ക് തന്നെയെന്ന് വി എസ് അച്യാതാനന്ദന്‍റെ കുസൃതി നിറഞ്ഞ മറുപടി എന്നിട്ട് കുറുകിയ കഴുത്ത
മുകളിലേക്കാക്കി  വി എസ് ന്റെ ഉച്ചത്തിലുള്ള ചിരി . ഇരുവരും പരിസ്സരപോലും മറന്നു ചിരിച്ചപ്പോൾ കണ്ടുനിന്നവർക്ക് പൊട്ടിച്ചിരി കേരം തിങ്ങു കേരളനാട്ടിൽ കെ ആർ ഗൗരി ഭരിക്കട്ടെ എന്ന് പാട്ടുപാടി പറ്റിച്ചു … ഇതുകേട്ട് വി എസ് ന് ചിരിയടക്കാനായില്ല ..ഗൗരിയമ്മയുടെ ജന്മശതാബ്ദിയാഘോഷത്തിന് മുഖ്യാതിഥിയായെത്തേണ്ടിയിരുന്ന വി എസ്, അന്നെത്താനാവാത്തതിന്‍റെ ക്ഷമാപണത്തോടെ ഇന്ന് കാണാനെത്തിയപ്പോഴായിരുന്നു, ഗൗരിയമ്മയുടെ കുസൃതിച്ചോദ്യം.അതിന് വി യെസിന്റെ മറുപടിയും

ജന്മ ശതാപ്തിക്ക് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നെങ്കിലും ഉറ്റചെങ്ങാതിയും വിപ്ലവ പ്രസ്ഥാനത്തിൽ തനിക്ക് ഊർജ്ജം പകർന്നു തന്ന വി എസ് എത്താത്തത് ഗൗരിയിൽ പരിഭവം സൃഷ്ടിച്ചിരുന്നു റിതു മനസിലാക്കിയാണ് വി എസ് ചങ്ങാതിയുടെ പരിഭവം മാറ്റാൻ ചാത്തനാട്ടെ വീട്ടിൽ എത്തിയത് ഇരുവരും ഏറെ നേരം പഴയ കാലത്തെ ഓർമ പുതുക്കലുകൾ.

ഇടക്ക് വി എസിന്‍റെ കല്ല്യാണം നടത്തിയത് താനാണെന്ന് പറഞ്ഞ ഗൗരിയമ്മ, പഞ്ചാര ഉണ്ടെങ്കിലും കഴിക്കണമെന്ന് നിർബന്ധിച്ച് വി എസിനെക്കൊണ്ട് പിറന്നാളിന്റെ ആഘോഷം ഓർമ്മപെടുത്താൻ വാങ്ങി വച്ച ലഡു കഴിപ്പിക്കാനും മറന്നില്ല. പലപ്പോഴു പൊതുപരിപാടികളിൽ ഇരുവരും നേരിൽ കണ്ടിരുന്നെങ്കിലും ഒരു പതിറ്റാണ്ടിന് ശേഷമാണ് വി എസ് ഗൗരിയമ്മയെ കാണാൻ ചാത്തനാട്ടെ വീട്ടിൽ എത്തുന്നത്

തനിക്ക് വേണ്ടി ഏറെ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയാക്കിയില്ലെന്ന ഗൗരിയമ്മയുടെ പരിഭവത്തിന് ചിരിയായിരുന്നു, വി എസിന്‍റെ മറുപടി. ഏറെ നേരം ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട്ടിലിരുന്ന് സംസാരിച്ച ശേഷമാണ് വി എസ് മടങ്ങിയത്

You might also like

-