ത്രിപുരയിൽകൂട്ട ബലാത്സംഗത്തിനിരയാക്കി 17 കാരിയെ ചുട്ടുകൊന്നു

വിവാഹ വാഗ്ദാനം നൽകി അജയ് രുദ്രപാൽ എന്നയാൾ പെൺകുട്ടിയെ സ്വന്തം വീട്ടിൽ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു

0

അഗർത്തല :ത്രിപുരയില്‍ 17 കാരിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ബലാല്‍ത്സംഗം ചെയ്ത ശേഷം അമ്മയുടെ ഒത്താശയോടെ ജീവനോടെ കത്തിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി മരിച്ചു. സൗത്ത് ത്രിപുരയിലെ ശാന്തിബസാറിലാണ് സംഭവം. വെള്ളിയാഴ്ചയാണ് പെൺകുട്ടിയെ തീ കൊളുത്തിയത്. ശനിയാഴ്ച പെണ്‍കുട്ടി മരിച്ചു. വിവാഹ വാഗ്ദാനം നൽകി അജയ് രുദ്രപാൽ എന്നയാൾ പെൺകുട്ടിയെ സ്വന്തം വീട്ടിൽ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. രണ്ട് മാസത്തോളമായി തുടരുന്ന പീഡനത്തിന് ശേഷം ഇന്നലെ പെൺകുട്ടിക്ക് മേൽ തീയിടുകയായിരുന്നു.സമൂഹമാധ്യമത്തിലൂടെയാണ് പെൺകുട്ടി കാമുകനായ അജോയിയെ പരിചയപ്പെട്ടത്.

വിവാഹവാഗ്ദാനം നൽകിയതിനെ തുടർന്ന് പെൺകുട്ടി ഇയാളോടൊപ്പം പോയി. എന്നാൽ, കാമുകനും അമ്മയും ചേർന്ന് പെൺകുട്ടിയെ തടവിലാക്കുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തോട് മോചനത്തിന് ഇവർ പണം ആവശ്യപ്പെടുകയും ചെയ്തു. രണ്ട് മാസത്തോളം പെൺകുട്ടിയെ തടവിലാക്കിയ കാമുകനും സുഹൃത്തുക്കളും നിരന്തരം കൂട്ടബലാത്സംഗം ചെയ്തു.

ഉത്തര്‍‌പ്രദേശില്‍ കൂട്ടബലാത്സംഘത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ കാൺപൂരിലാണ് സംഭവം. ബലാത്സംഗം ചെയ്യപ്പെട്ടതിൽ പെൺകുട്ടി പോലീസിന് കഴിഞ്ഞ മാസം പരാതി നൽകിയിരുന്നു. എന്നാല്‍ പോലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് കുടുംബം പറയുന്നു.

50,000 രൂപയാണ് കാമുകനും മാതാവും ആവശ്യപ്പെട്ടത്. എന്നാൽ, 17,000 രൂപ നൽകാൻ മാത്രമേ പെൺകുട്ടിയുടെ വീട്ടുകാർക്ക് കഴിഞ്ഞുള്ളൂ. ഇത് കാമുകന്‍റെ അമ്മയ്ക്ക് കൈമാറിയിരുന്നു. ആവശ്യപ്പെട്ട പണം നൽകാത്തതിനെ തുടർന്നാണ് ഇവർ പെൺകുട്ടിയെ ജീവനോടെ തീ കൊളുത്തിയത്. അയൽക്കാരാണ് പെൺകുട്ടിയെ 90 ശതമാനം പൊള്ളലേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ചത്. ക്ഷുഭിതരായ നാട്ടുകാർ അജോയിയെയും അമ്മയെയും ആശുപത്രിയിൽ കയ്യേറ്റം ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, തങ്ങൾ പൊലീസിനെ സമീപിച്ചെങ്കിലും സഹായം ലഭ്യമായില്ലെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞു.നാട്ടുകാർ തന്നെയാണ് പ്രതികളെ പിടിച്ചു പൊലീസിൽ ഏൽപ്പിച്ചത്. അജയ് രുദ്രപാലിന്റെ അമ്മയും കൊലപാതക കേസിലെ പ്രതിയാണ്.

You might also like

-