എ.എ.വൈ വിഭാഗക്കാര്‍ക്ക് 30 കിലോ അരിയും അഞ്ചു കിലോ ഗോതമ്പും സൗജന്യം

0

 

സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ 2018 മാര്‍ച്ച് മാസത്തില്‍ എ.എ.വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (മഞ്ഞ നിറത്തിലുള്ള റേഷന്‍ കാര്‍ഡ്) കാര്‍ഡിന് 30 കി.ഗ്രാം അരിയും അഞ്ച് കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.

മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ (പിങ്ക് നിറത്തിലുള്ള റേഷന്‍ കാര്‍ഡ്) ഓരോ അംഗത്തിനും നാല് കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.  മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ട രണ്ടു രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് (എന്‍പിഎസ് – നീല നിറത്തിലുള്ള റേഷന്‍ കാര്‍ഡ്) ഓരോ അംഗത്തിനും രണ്ട് കി.ഗ്രാം അരി കി.ഗ്രാമിന് രണ്ട് രൂപ നിരക്കിലും ഓരോ കാര്‍ഡിനും മൂന്ന് കി.ഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട വരെ ലഭ്യതയനുസരിച്ച് കി.ഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും.

രണ്ടു രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെടാത്ത മുന്‍ഗണനയിതര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (എന്‍പിഎന്‍എസ് – വെള്ള നിറത്തിലുള്ള റേഷന്‍കാര്‍ഡ്) ഓരോ കാര്‍ഡിനും ലഭ്യതയനുസരിച്ച് അരിയും ഗോതമ്പുമുള്‍പ്പെടെ രണ്ട് കിലോഗ്രാം ഭക്ഷ്യധാന്യം കി. ഗ്രാമിന് 8.90 രൂപ നിരക്കിലും ഗോതമ്പ് കി.ഗ്രാമിന് 6.70 രൂപ നിരക്കിലും ലഭിക്കും.  കൂടാതെ ഓരോ കാര്‍ഡിനും ലഭ്യതയനുസരിച്ച് മൂന്ന് കി.ഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട വരെ കി.ഗ്രാമിന് 15 രൂപ നിരക്കില്‍ ലഭിക്കും.

വൈദ്യുതീകരിച്ച വീടുള്ള കാര്‍ഡുടമകള്‍ക്ക് അര ലിറ്റര്‍ വീതവും വൈദ്യൂതീകരിക്കാത്ത വീടുള്ള കാര്‍ഡുടമകള്‍ക്ക് നാല് ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 22 രൂപ നിരക്കില്‍ ലഭിക്കും.

ബന്ധപ്പെട്ട റേഷന്‍ കടകളില്‍ നിന്ന് കാര്‍ഡുടമകള്‍ അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യം ചോദിച്ചു വാങ്ങണമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.  പരാതികളും നിര്‍ദ്ദേശങ്ങളും 1967 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെട്ട ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലോ ഭക്ഷ്യ വകുപ്പു മന്ത്രിയുടെ ഓഫീസിലോ സിവില്‍ സപ്ലൈസ് ഡയറക്ടര്‍, പബ്ലിക് ഓഫീസ്, തിരുവനന്തപുരം – 33 എന്ന വിലാസത്തിലോ അറിയിക്കാം.സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ കുട്ടികള്‍ക്കും, ഓണം-ക്രിസ്തുമസ് അവധിക്കു മുന്നോടിയായി അരി വിതരണം ചെയ്തിരുന്നതു പോലെ,  2017-18 അദ്ധ്യയന വര്‍ഷത്തിലെ മധ്യവേനല്‍ അവധിക്കാലം ആരംഭിക്കുന്നതിനു മുമ്പായി ഓരോ കുട്ടിക്കും 4 കിലോ അരി വീതം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവായി

You might also like

-