ആദിവാസി പെൺകുട്ടിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയതിയ സംഭവത്തിൽ ബന്ധുവായ പതിനേഴുകാരൻ അറസ്റ്റിൽ.പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി പോലീസ്

വസ്ത്രങ്ങള്‍ ഒന്നുമില്ലാത്ത നിലയിലായിരുന്നു മൃതദേഹം. കിണറ്റിലെ വെള്ളത്തില്‍ പൊങ്ങിക്കിടന്ന മൃതദേഹം അഴുകാന്‍ തുടങ്ങിയിരുന്നു.

0

പാലക്കാട്: മുതലമട മൊണ്ടിപ്പതി ആദിവാസി കോളനിയിലെ പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയായതായി പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസമാണ് മുതലമടയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ തോട്ടത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂച്ചന്‍കുണ്ട് മുണ്ടിപ്പതി ഊരില്‍ തെങ്ങില്‍ തോപ്പിലെ വലിയ കിണറ്റിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങള്‍ ഒന്നുമില്ലാത്ത നിലയിലായിരുന്നു മൃതദേഹം. കിണറ്റിലെ വെള്ളത്തില്‍ പൊങ്ങിക്കിടന്ന മൃതദേഹം അഴുകാന്‍ തുടങ്ങിയിരുന്നു. 17 വയസാണ് പെണ്‍കുട്ടിക്കുണ്ടായിരുന്നത്. വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നുവെന്ന് വീട്ടുകാര്‍ കൊല്ലങ്കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ബലാത്സംഗത്തെ എതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ അമ്മയും സഹോദരിയും വീടിന് സമീപത്ത് ഉത്സവത്തിന് പോയ സമയം അടുത്ത ബന്ധുകൂടിയായ പ്രതി പെൺകുട്ടിയെ സമീപത്തെ തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച് കിണറ്റിലേക്ക് തള്ളിയിട്ട് കൊന്നതാണെന്ന് പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

You might also like

-