തെലങ്കാനയിൽ റോഡ് അപകടത്തിൽ മുന്ന് മലയാളികൾ മരിച്ചു

കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ് (33), മകൾ അനാലിയ (ഒന്നര വയസ്സ്), വണ്ടി ഓടിച്ച മംഗലാപുരം സ്വദേശി സ്റ്റെനി എന്നിവരാണ് മരിച്ചത്

0

ഹൈദരാബാദ്: തെലങ്കാന നിസാമബാദിൽ ലോറിക്കു പിന്നിൽ കാറിടിച്ച് മൂന്നു പേര് മരിച്ചു . ബീഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന മലയാളികളാണ് അപകടത്തിൽ പെട്ടത്. കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ് (33), മകൾ അനാലിയ (ഒന്നര വയസ്സ്), വണ്ടി ഓടിച്ച മംഗലാപുരം സ്വദേശി സ്റ്റെനി എന്നിവരാണ് മരിച്ചത്.ഇവർ സഞ്ചരിച്ച വാഹനം പുലർച്ചെ ട്രെക്കിന്‌ പുറകിൽ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

അനീഷിന്റെ ഭാര്യയ്ക്കും മൂത്തമകൾക്കും പരുക്കേറ്റു. അനീഷും, സഹോദരനും ബീഹാറിൽ സെന്റ് തെരേസാസ് സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട് വർഷങ്ങളായി അവിടെ ആയിരുന്നു. കൊറോണ ആയതിനാൽ നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടയിൽ ആണ് അപകടം ഉണ്ടായത്.അപകടത്തിൽപ്പെട്ടവരെ നിസാമാബാദ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നു പേരുടെ ജീവൻ രക്ഷിക്കാനായില്ല.അപകടത്തെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You might also like

-