നിയമവിരുദ്ധമായി തോക്കുകളും ആയുധങ്ങളും കൈവശം വെക്കുന്നതില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി ഫ്യൂഡല്‍ മനോഗതിയുടെ പ്രതിഫലനമാണ് തോക്ക് സംസ്‌കാരം .

നിയമ വിരുദ്ധമായി തോക്കുകള്‍ കൈവശം വെക്കുന്നത് തടയാന്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

0

ഡല്‍ഹി | ഉത്തര്‍പ്രദേശില്‍ നിയമവിരുദ്ധമായി തോക്കുകളും ആയുധങ്ങളും കൈവശം വെക്കുന്നതില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ഉത്തര്‍ പ്രദേശില്‍ കണ്ടുവരുന്ന ഇത്തരം പ്രവണതകള്‍ അസ്വസ്ഥതപ്പെടുത്തുന്നുവെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്‌നയും അംഗങ്ങളായ ബെഞ്ച് പറഞ്ഞു. നിയമ വിരുദ്ധമായി തോക്കുകള്‍ കൈവശം വെക്കുന്നത് തടയാന്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ഇതിന് പുറമെ അനധികൃതമായി ആയുധങ്ങള്‍ കൈവശം വെച്ചതില്‍ ആയുധ നിയമമോ മറ്റ് ഏതെങ്കിലും നിയമമോ പ്രകാരം എടുത്ത കേസുകളെക്കുറിച്ചുളള വിവരങ്ങളും ഹാജരാക്കണമെന്ന് കോടതി പറഞ്ഞു. ഇതിനായി സര്‍ക്കാരിന് നാലാഴ്ചത്തെ സമയമാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്.

താന്‍ കേരളത്തില്‍ നിന്നുളള ആളാണെന്നും അവിടെ ഇത് കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണെന്നും വാദത്തിനിടെ ജസ്റ്റിസ് കെ എം ജോസഫ് അഭിപ്രായപ്പെട്ടു. ഫ്യൂഡല്‍ മനോഗതിയുടെ പ്രതിഫലനമാണ് തോക്ക് സംസ്‌കാരമെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന പറഞ്ഞു. കൂടാതെ അമേരിക്കയില്‍ തോക്ക് കൈവശം വയ്ക്കുന്നത് മൗലികാവകാശമാണെന്നും എന്നാല്‍ ഇന്ത്യയില്‍ അത്തരം അവകാശം അനുവദിക്കാതിരിക്കാനുള്ള വിവേകം ഭരണഘടനാ നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

You might also like

-