രഹ്ന ഫാത്തിമയുടെ വീട്ടിൽ പൊലീസ് റെയ്ഡ് കുട്ടിക്കൊപ്പമുള്ള നഗ്നത പ്രദര്ശനത്തിനെതിരെ കേസ്സ്

വീട്ടിൽ നിന്ന് കുട്ടികളുടെ പെയിന്റിംഗ് ബ്രഷ്, ചായങ്ങൾ, ലാപ്‌ടോപ് തുടങ്ങിയവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

0

കൊച്ചി :രഹ്ന ഫാത്തിമയുടെ വീട്ടിൽ പൊലീസ് റെയ്ഡ്. നഗ്ന ശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് റെയ്ഡ് നടന്നത്. തെളിവ് ശേഖരിക്കുന്നതിന് വേണ്ടിയായിരുന്നു റൈഡ് റെയ്ഡ് നടക്കുമ്പോൾ രഹ്ന ഫാത്തിമ സ്ഥലത്ത് ഉണ്ടായിരുന്നില്ല.രഹ്ന താമസിക്കുന്ന ബിഎസ്എൻഎൽ ക്വാർട്ടേഴ്‌സിൽ ഇന്ന് ഉച്ചയോടെയാണ് എറണാകുളം സൗത്ത് പൊലീസ് ഇൻസ്‌പെക്ടർ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡിനെത്തിയത്. വീട്ടിൽ നിന്ന് കുട്ടികളുടെ പെയിന്റിംഗ് ബ്രഷ്, ചായങ്ങൾ, ലാപ്‌ടോപ് തുടങ്ങിയവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.രഹ്ന കോഴിക്കോട് പോയതാണെന്ന് ഭര്‍ത്താവ് മനോജ് പൊലീസിനെ അറിയിച്ചു. പ്രായപൂര്‍ത്തിയാക്കാത്ത കുട്ടിയോടൊപ്പം സമൂഹ മാധ്യമത്തിലൂടെ അര്‍ദ്ധ നഗ്നത പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ സൈബര്‍ വിഭാഗം എടുത്ത കേസിലായിരുന്നു റെയ്ഡ്.

കഴിഞ്ഞ ദിവസമാണ് നഗ്ന വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തത്. പോക്‌സോ ആക്ട് സെക്ഷൻ 13, 14, 15 എന്നിവയും ഐടി ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുൺപ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്‌ക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടിരുന്നു.

You might also like

-