‘ബാബരി തകര്‍ത്തതില്‍ അഭിമാനിക്കുന്നു, രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കും’ പ്രഗ്യ സിങ് ‌താക്കൂര്‍

2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയായി ജാമ്യത്തിലിറങ്ങിയ പ്രഗ്യ ലോക്സഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ് ഭോപ്പാലില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥിയാണ്

0

ഡൽഹി :അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തതില്‍ താന്‍ ഖേദിക്കുന്നില്ലെന്നും അതേസമയം അതില്‍ അഭിമാനം കൊള്ളുന്നതായും ബി.ജെ.പി നേതാവ് സാധ്വി പ്രഗ്യ സിങ് താക്കൂര്‍. 2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയായി ജാമ്യത്തിലിറങ്ങിയ പ്രഗ്യ ലോക്സഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ് ഭോപ്പാലില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥിയാണ്.”ബാബരി തകര്‍ത്തതില്‍ എന്തിനാണ് നാം ഖേദിക്കുന്നത്? ഞങ്ങള്‍ അതില്‍ അഭിമാനിക്കുന്നു. രാം മന്ദിറിന്റെ ചില അവശിഷ്ടങ്ങളുണ്ടായിരുന്നു, ഞങ്ങള്‍ അത് നീക്കം ചെയ്തു. ഇത് നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തി. ഇനി നമ്മള്‍ രാമക്ഷേത്രം നിര്‍മിക്കും.” പ്രഗ്യ സിങ് പറഞ്ഞു.

മുംബൈ ഭീകരവിരുദ്ധ സ്ക്വാഡിന്‍റെ തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെ കൊല്ലപ്പെടാന്‍ കാരണം തന്‍റെ ശാപമാണെന്ന പ്രഗ്യാസിങ് താക്കൂറിന്‍റെ പ്രസ്താവനയും വിവാദമായിരുന്നു. വിവാദ പ്രസ്താവനയില്‍ പ്രഗ്യാ സിങിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. പ്രഗ്യ സിങ് പ്രതിയായ മാലേഗാവ് സ്ഫോടനക്കേസ് അന്വേഷിച്ചിരുന്നത് ഹേമന്ദ് കര്‍ക്കരെയായിരുന്നു. ഈ കേസില്‍ കൊലപാതകവും കലാപശ്രമവും അടക്കമുള്ള വകുപ്പുകളിലാണ് പ്രഗ്യാ സിങ് പ്രതിയായത്..

You might also like

-