വൈദുതി ബന്ധം പുനഃസ്ഥാപിച്ചു, ലൂസി കളപ്പുര നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു

വൈകുന്നേരം അഞ്ചു മണിക്കാരംഭിച്ച സമരം രാത്രി ഒമ്പതരയോടെ  അവസാനിപ്പിച്ചു.

0

കോട്ടയം : മഠം അധികൃതർ ഉപദ്രവിക്കുന്നുവെന്നാരോപിച്ച് ലൂസി കളപ്പുര നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.കാരയ്ക്കമലയിലെ മഠത്തിന് പുറത്ത് ലൂസി കളപ്പുര നടത്തിയ നിരാഹാര സമരമാണ് അവസാനിപ്പിച്ചത് .നിരാഹാരമാരംഭിച്ചതോടെ രാത്രി ഒമ്പതു മണിയോടെ ഇലക്ട്രീഷ്യനുമായി മഠത്തിലെത്തിയ പൊലീസ് സ്വിച്ച് ബോർഡുകൾ നന്നാക്കുകയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതോടെ വൈകുന്നേരം അഞ്ചു മണിക്കാരംഭിച്ച സമരം രാത്രി ഒമ്പതരയോടെ  അവസാനിപ്പിച്ചു.

വൈകിട്ട് അഞ്ച് മണി മുതൽ രാത്രി ഒൻപതര വരെ കാരയ്ക്കാമലയിലെ മഠത്തിന് പുറത്തായിരുന്നു നിരാഹാര സമരം. അഞ്ച് ദിവസം മുൻപ് മഠത്തിലെ മുറിയിലേക്കുള്ള വൈദ്യുതി ബന്ധം മറ്റ് കന്യാസ്ത്രീകൾ ചേർന്ന് വിച്ഛേദിക്കുകയായിരുന്നുവെന്നും പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നുമായിരുന്നു ഇവരുടെ ആരോപണം.

മഠത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലൂസി കളുപ്പര സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തീർപ്പാക്കിയിരുന്നു. കോൺവെന്റിൽ നിന്ന് ലൂസി ഇറങ്ങി പോകണമെന്ന് ഉത്തരവിടാൻ സാധിക്കില്ലെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. കോൺവെന്റിലെ താമസവുമായി ബന്ധപ്പെട്ട ഹർജി എത്രയും വേഗം തീർപ്പാക്കണമെന്ന് മുൻസിഫ് കോടതിയോട് ഹൈക്കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ലൂസി കളപ്പുരയെ സംബന്ധിച്ച് ഹൈക്കോടതിയുടേത് ആശ്വാസ വിധിയായിരുന്നു. ഇതിന് പിന്നാലെയാണ് കാരയ്ക്കാമല കോൺവെന്റിനെതിരെ ലൂസി രംഗത്തെത്തിയിരിക്കുന്നത്.സഭാ ചട്ടങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചെന്നാരോപിച്ച് ലൂസി കളപ്പുരയെ മഠത്തിൽ നിന്ന് പുറത്താക്കിയ എഫ്‌സിസി സന്യാസിനി സമൂഹത്തിന്റെ നടപടി വത്തിക്കാൻ ശരിവച്ചെന്നാണ് മഠത്തിന്റെ വാദം. എന്തു വന്നാലും മഠത്തിൽ നിന്ന് ഇറങ്ങില്ലെന്നാണ് ലൂസി കളപ്പുരയുടെ നിലപാട്.

You might also like

-