പൊള്ളാച്ചി പീഡനം സി ബിഐ അന്വേഷിക്കും . എട്ടുപേർ അറസ്റ്റിൽ

തമിഴ്‌നാട് പൊള്ളാച്ചിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് 200പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ എട്ടുപേർ അറസ്റ്റിൽ. അണ്ണാ ഡി.എം.കെ പ്രാദേശിക നേതാവ് ഉൾപ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കേസ് സി ബി ഐ ക്ക് കൈമാറിതായി കോയമ്പത്തൂർ എസ് പി അറിയിച്ചു

0

പൊള്ളാച്ചി :കേസ് സി ബി ഐ ക്ക് കൈമാറിതായി കോയമ്പത്തൂർ എസ് പി അറിയിച്ചു പീഡനത്തിനെതിരെ തമിഴ് നാട്ടിൽ പ്രക്ഷോപം ശക്തമായ സാഹചര്യത്തിലാണ് പോൾസ് കേസ് സി ബി ഐ ക്ക് കൈമാറിയത് .തമിഴ്‌നാട് പൊള്ളാച്ചിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് 200പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ എട്ടുപേർ അറസ്റ്റിൽ. അണ്ണാ ഡി.എം.കെ പ്രാദേശിക നേതാവ് ഉൾപ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രാഷ്ട്രീയ ഇടപെടലിനെതിരെ ഡി.എം.കെ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടുതൽ പേർ ഉൾപ്പെട്ട സംഭവമായതിനാൽ വിശദമായ അന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പെൺകുട്ടികളെ പരിചയപ്പെട്ട് വലയിലാക്കുകയാണ് സംഘത്തിന്റെ പതിവ്. സ്ത്രീകളുടെ തന്നെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് പ്രതികള്‍ ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെടുന്നത്. സൗഹൃദം സ്ഥാപിച്ച ശേഷം പ്രണയം നടിച്ച് കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിക്കും. പൊള്ളാച്ചി സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് സംഭവം പുറംലോകം അറിഞ്ഞത്.

അണ്ണാ ഡി.എം.കെ നേതാവ് നാഗരാജൻ, തിരുന്നാവക്കരശന്‍, ശബരിരാജന്‍, സതീഷ്, വസന്തകുമാര്‍ എന്നിവരുൾപ്പെടെ എട്ട് പേരാണ് പിടിയിലുള്ളത്. പൊള്ളാച്ചി സ്വദേശി തരുന്നാവക്കരശനാണ് പരാതിക്കാരിയായ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. സംസാരിക്കാനെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കാറില്‍ കയറ്റി. വഴിമധ്യേ സംഘത്തിലെ മറ്റ് മൂന്ന് പേര്‍ കൂടി കാറില്‍ പ്രവേശിച്ചു. കാറില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു. പെണ്‍കുട്ടി സഹോദരനോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞതോടെയാണ് പൊലീസിന് പരാതി നൽകിയത്. ഇവരുടെ പക്കല്‍ നിന്നും പിടികൂടിയ മൊബൈല്‍ഫോണില്‍ സമാനമായ രീതിയില്‍ നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടെത്തി. അമ്പതിലധികം പെൺകുട്ടികളെ ഇവർ പീഡിപ്പിച്ചതായാണ് പൊലിസ് നൽകുന്ന വിവരം.

പ്രതികളുടെ വ്യാജ പ്രൊഫൈലിൽ വീണത് നിരവധി യുവതികളാണ്. ഭരണകക്ഷിയുടെ പിന്തുണയോടെയാണ് റാക്കറ്റ് പ്രവർത്തിക്കുന്നതെന്നും ഇതിലുൾപ്പെട്ട പ്രമുഖരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡി.എം.കെ നേതാവ് എം. കനിമൊഴിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മന്ത്രി എസ്.പി വേലുമണി, അണ്ണാ ഡി.എം.കെ എം.എല്‍.എ എന്‍. ജയരാമന്‍ എന്നിവരുടെ മക്കള്‍ക്ക് സംഘവുമായി ബന്ധമുണ്ടെന്നും ഡി.എം.കെ ആരോപിച്ചു .കോയമ്പത്തൂര്‍ സെന്‍റ്രല്‍ ജയിലിലുള്ള പ്രതികളുടെ ജുഡീഷ്യല്‍ കാലാവധി 15 ദിവസത്തേക്ക് കൂടി നീട്ടി. ഇവർക്കെതിരെ ഗുണ്ടാആക്ട് ചുമത്തി. അണ്ണാ ഡി.എം.കെ പ്രാദേശിക നേതാവായ നാഗരാജനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.

You might also like

-