കൊറോണ: ആലപ്പുഴയില്‍ 124 പേര്‍ നിരീക്ഷണത്തില്‍

കേരളത്തില്‍ നിന്നും വളരെയധികം വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ പഠിക്കുന്നുണ്ട്. കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നവരില്‍ കൊറോണ വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.ആയതിനാല്‍ അങ്ങനെയുള്ള പ്രദേശങ്ങളില്‍ നിന്ന് വരുന്നവര്‍ 28 ദിവസം വീടുകളില്‍ തന്നെ കഴിച്ചുകൂട്ടേണ്ടതാണ്

0

കൊല്ലം :കേരളത്തില്‍ ഒരാള്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികില്‍സയിലുള്ള യുവാവിനാണ് രോഗബാധ. കൊറോണ വൈറസിനെ നേരിടാന്‍ ആലപ്പുഴയില്‍ കരുതല്‍ നടപടികള്‍ ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പെടെ ഐസൊലേഷന്‍ വാര്‍ഡ് സജ്മാക്കും. നിലവില്‍ ആലപ്പുഴയില്‍ 124 പേരാണ് നിരീക്ഷണത്തില്‍. ഇതില്‍ വൈറസ് സ്ഥിരീകരിച്ച വിിദ്യാര്‍ഥി ഉള്‍പെടെ നാലുപേര്‍ മെഡി.കോളജില്‍ ബാക്കിയുളളവര്‍ വീടുകളിലുമാണ്.

വൈറസ് ബാധിച്ച വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. നിരീക്ഷണത്തിലുളളവരുടെ സാംപിളുകള്‍ ഇനി ആലപ്പുഴയില്‍ പരിശോധിക്കും. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചെന്നും മന്ത്രി ആലപ്പുഴയില്‍ ഉന്നതതല യോഗത്തിനുശേഷം അറിയിച്ചു.ആശങ്ക വേണ്ട, നിപയെ അതിജീവിച്ച പ്രവര്‍ത്തനം നമുക്ക് മുന്നിലുണ്ട്. നിരീക്ഷണത്തിന് എല്ലാവരും സഹകരിക്കണം. ജാഗ്രത പാലിക്കേണ്ടതാണ്. കൊറോണ വൈറസ് ബാധിച്ചയുടനെ ആരും മരിച്ച് പോകില്ല. നന്നായി വിശ്രമിച്ച് ഐസൊലേഷന്‍ ചികിത്സയില്‍ കഴിഞ്ഞാല്‍ അവരുടേയും മറ്റുള്ളവരുടേയും ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്നതാണ്.

കേരളത്തില്‍ നിന്നും വളരെയധികം വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ പഠിക്കുന്നുണ്ട്. കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നവരില്‍ കൊറോണ വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.ആയതിനാല്‍ അങ്ങനെയുള്ള പ്രദേശങ്ങളില്‍ നിന്ന് വരുന്നവര്‍ 28 ദിവസം വീടുകളില്‍ തന്നെ കഴിച്ചുകൂട്ടേണ്ടതാണ്. ഇതിലൂടെ തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനാകും. വീട്ടിലെ നിരീക്ഷണത്തിന് എല്ലാവരും തയ്യാറാകേണ്ടതാണ്.

വീട്ടില്‍ കല്യാണം പോലുള്ള പൊതു പരിപാടികള്‍ നടത്തുകയോ വീടുവിട്ട് പോകുകയോ ചെയ്യരുത്. ഒരിക്കലും സ്വമേധയാ ആശുപത്രികളില്‍ പോകരുത്. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് അവര്‍ നിയോഗിക്കുന്ന വാഹനത്തില്‍ ആശുപത്രിയിലെത്തണം.ഒരു തരത്തിലും ഭയക്കേണ്ട കാര്യമില്ല. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ വളരെ ശ്രദ്ധിക്കണം. നന്നായി ശ്രദ്ധിച്ചാല്‍ ഒരാളെപ്പോലും മരണത്തിന് വിട്ടു കൊടുക്കാതിരിക്കാന്‍ സാധിക്കും.

ആരോഗ്യ വകുപ്പിന്റെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് ഇത്രയേറെ ജീവന്‍ രക്ഷിക്കാനായത്. ഇവരെ ഡല്‍ഹിയിലോ മറ്റോ മാറ്റേണ്ട ഒരു സാഹചര്യവുമില്ല. ഇവര്‍ക്കെല്ലാം മികച്ച ഐസൊലേഷന്‍ ചികിത്സയാണ് നല്‍കുന്നത്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരെ കണ്ടെത്താന്‍ എയര്‍പോര്‍ട്ടിലും മികച്ച സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്.ചൈനയില്‍ വന്നവരെ ശത്രുതയോടെ കാണരുത്. പോസിറ്റീവായാല്‍ പോലും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. കൂടുതല്‍ ആളുകള്‍ക്ക് പകരാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

You might also like

-