ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന എം.സി കമറുദ്ദീന് ജാമ്യം

നിക്ഷേപകരുടെ പരാതിയിൽ 142 കേസുകളാണ് എം.എൽ.എയ്ക്കെതിരേ അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്

0

കാസർകോട് :ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മുസ് ലിം ലീഗ് നേതാവും എം.എൽ.എയുമായ എം.സി കമറുദ്ദീന് എല്ലാം കേസിലും ജാമ്യം ലഭിച്ചു. ഇതോടെ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കമറുദ്ദീന് പുറത്തിറങ്ങാം. ആറ് വഞ്ചനാ കേസുകളിൽ കൂടി ഇന്ന് ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതോടെയാണ് എം.എൽ.എ ജയിൽ മോചിതനാകുന്നത്.വിവിധ നിക്ഷേപകരുടെ പരാതിയിൽ 142 കേസുകളാണ് എം.എൽ.എയ്ക്കെതിരേ അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്. അതേസമയം കേസിലെ മുഖ്യപ്രതിയായ പൂക്കോയ തങ്ങളും മകനും ഇപ്പോഴും ഒളിവിലാണ്.

You might also like

-