നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി.

സ്ത്രീത്വത്തെ അപമാനിച്ച കേസ് റദ്ദാക്കിയതോടെ ഒറ്റ കേസ് ആയി വിചാരണ നടക്കും. ഈ കേസ് അടുത്ത മാസം 16ന് തിരു സിജെഎം കോടതി കേസ് പരിഗണിക്കും

കൊച്ചി| നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി. യുഡിഎഫ് എംഎൽഎമാരായ ശിവദാസൻ നായർ, ഡൊമനിക് പ്രസന്റേഷൻ, എംഎ വാഹിദ്, എടി ജോർജ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മുൻ നാട്ടിക എംഎൽഎ ഗീതാഗോപിയാണ് പരാതിക്കാരി. ഇതോടെ നിയമസഭ കയ്യാങ്കളി കേസിൽ ഇനി ഒരു കേസ് മാത്രമാണ് നിലനിൽക്കുക. ഇതോടെ ഇടത് എംഎൽഎമാർ വിചാരണ നേരിടേണ്ടി വരും. സ്ത്രീത്വത്തെ അപമാനിച്ച കേസ് റദ്ദാക്കിയതോടെ ഒറ്റ കേസ് ആയി വിചാരണ നടക്കും. ഈ കേസ് അടുത്ത മാസം 16ന് തിരു സിജെഎം കോടതി കേസ് പരിഗണിക്കും.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ 3,87,430 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തെങ്കിലും, അവയിൽ 42.9 ശതമാനത്തിൽ (1,66,044) മാത്രമാണ് പ്രതികൾക്ക് ശിക്ഷ ലഭിച്ചതെന്നും ബാക്കിയുള്ളവ വിചാരണയ്‌ക്കോ അന്വേഷണത്തിനോ വിധേയമായി തുടരുകയാണെന്നും വ്യക്തമാക്കുന്ന, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച വിവരങ്ങളും കോടതി ബെഞ്ച് പരിഗണിച്ചു.

You might also like

-