അതിർത്തി പ്രശ്‌നത്തിൽ  ഇന്ത്യൻ അംബാസിഡര്‍ ചൈനീസ് ഉന്നത നേതൃത്വത്തിന്റെ നിലപാട് തേടും

ഗല്‍വാന്‍,പാങ്കോംഗ് മേഖലകള്‍ക്കു മേലുള്ള ചൈനീസ് അവകാശവാദത്തെ തുടര്‍ന്ന് സേന ചര്‍ച്ചകള്‍ വഴി മുട്ടിയ സാഹചര്യത്തിലാണിത്

0

ഡല്‍ഹി: ഈ മാസം ആറിന് ഇന്ത്യയും ചൈനയും ചേർന്നുണ്ടാക്കിയ   ധാരണക്ക് വിരുദ്ധമായി  ചൈന സ്ഥിരത്തിയിൽ സംഘര്ഷങ്ങള് ഉണ്ടാക്കുന്ന സാഹചര്യത്തിൽ ഇന്ത്യന്‍ അംബാസിഡര്‍ വിക്രം മിശ്രി ചൈനീസ് ഉന്നത നേതൃത്വത്തിന്റെ നിലപാട് തേടും. ഗല്‍വാന്‍,പാങ്കോംഗ് മേഖലകള്‍ക്കു മേലുള്ള ചൈനീസ് അവകാശവാദത്തെ തുടര്‍ന്ന് സേന ചര്‍ച്ചകള്‍ വഴി മുട്ടിയ സാഹചര്യത്തിലാണിത്.സംഘര്‍ഷ പ്രദേശത്ത് നിന്ന് ഇന്ത്യയും ചൈനയും പിന്‍മാറുമെന്നാണ്. ഈ മാസം 22 ന് ചേര്‍ന്ന ഇരു രാജ്യങ്ങളിലെയും കമാന്‍ഡര്‍മാര്‍ യോഗം ചേര്‍ന്ന് ഇത് തീരുമാനിച്ചത് . എന്നാല്‍ ചൈന ഇതിന് തയ്യാറല്ലെന്ന സൂചനയാണ് നല്‍കുന്നത്.

ഗല്‍വാന്‍ താഴ്‌വരെ ചൈനയുടേതാണെന്ന് ഇന്ത്യയിലെ ചൈനീസ് അംബാഡിഡര്‍ നേരത്തെ പറഞ്ഞിരുന്നു. മാത്രമല്ല പാങ്കോംഗ് തടാകതീരത്ത് ഫിംഗര്‍ പോയിന്റ് മൂന്നിന്റെ കാര്യത്തിലും ചൈന തര്‍ക്കം ഉന്നയിക്കുകയാണ്. ചര്‍ച്ച എങ്ങുമെത്താത്ത സാഹചര്യത്തില്‍ ചൈനീസ് ഉന്നത നേതൃത്വത്തോട് നേരിട്ട് ഇന്ത്യ നിലപാട് തേടുന്നത്.

You might also like

-