16 വയസ്സുകാരിയായ ആദിവാസിപെൺകുട്ടിയെ കൂട്ട ബാത്സംഗംചെയ്തു കൊന്നു .അക്രമത്തെ പ്രതിരോധിച്ച പെൺകുട്ടിയുടെ അച്ഛനെയും ബന്ധുവായ കുഞ്ഞിനെയും തല്ലിക്കൊന്നു വനത്തിൽ തള്ളി

ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലാണ് സംഭവം. പതിനാറു വയസ്സുള്ള ആദിവാസി കുട്ടാ ബലാത്സംഗത്തിന് ഇരയാക്കിയും അക്രമത്തെ പ്രതിരോധിച്ച പെണ്‍കുട്ടിയുടെ അച്ഛനേയും ബന്ധുവായ നാലു വയസുകാരിയേയും വടിയും കല്ലും ഉപയോഗിച്ച് മാരകമായി ആക്രമിച്ചു കൊലപ്പെടുത്തി വനമേഖലയില്‍ ഉപേക്ഷിക്കുകയായിരുന്നു.

0

ബിലാസ്പൂർ : ഛത്തീസ്ഗഢില്‍ 16 വയസ്സുകാരിയായ ആദിവാസിപെൺകുട്ടിയെ കൂട്ട ബാത്സംഗംചെയ്തതിന് ഇരയാക്കികൊന്നു അക്രമത്തെ പ്രതിരോധിച്ച പെൺകുട്ടിയുടെ അച്ഛനെയും ബന്ധുവായ കുഞ്ഞിനെയും തല്ലിക്കൊന്നു വനത്തിൽ തള്ളിയ കേസിൽ പ്രതികൾ പിടിയിൽ  നാടിനെനടുക്കിയ കേസിൽ പേരാണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്  ,ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലാണ് സംഭവം. പതിനാറു വയസ്സുള്ള ആദിവാസി കുട്ടാ ബലാത്സംഗത്തിന് ഇരയാക്കിയും അക്രമത്തെ പ്രതിരോധിച്ച പെണ്‍കുട്ടിയുടെ അച്ഛനേയും ബന്ധുവായ നാലു വയസുകാരിയേയും വടിയും കല്ലും ഉപയോഗിച്ച് മാരകമായി ആക്രമിച്ചു കൊലപ്പെടുത്തി വനമേഖലയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഗാദുപ്രോദ ഗ്രാമത്തിന് സമീപം ജനുവരി 29നാണ് സംഭവമുണ്ടായത്. എന്നാല്‍ ചൊവ്വാഴ്ചയാണ് വാര്‍ത്ത പുറം ലോകമറിയുന്നത്.തുടര്‍ന്ന് ആറ് പ്രതികളെ അറസ്റ്റ് ചെയ്തതായി കോര്‍ബ പൊലീസ് സൂപ്രണ്ട് അഭിഷേക് മീന പറഞ്ഞു. സന്ത്‌റാം മജ്വര്‍ (45), അബ്ദുള്‍ ജബ്ബാര്‍ (29), അനില്‍ കുമാര്‍ സര്‍ത്തി (20), പര്‍ദേശി രാം പാനിക (35), ആനന്ദ് രാം പാനിക (25), ഉമ്ശങ്കര്‍ യാദവ് (21) എന്നിവരാണ് പിടിയിലായത്.

പെണ്‍കുട്ടിയുടെ പിതാവ് കഴിഞ്ഞ ജൂലൈ മുതല്‍ പ്രധാന പ്രതിയായ സന്ത്‌റാം മജ്വറിന്റെ വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു. മജ്വര്‍ ജനുവരി 29 ന് മോട്ടോര്‍ സൈക്കിളില്‍ പെണ്‍കുട്ടിക്കും അച്ഛനും ചെറിയ സഹോദരിക്കുമൊപ്പം ഗ്രാമത്തിലേയ്ക്ക് കുടികൊണ്ടുപോകുകയായിരുന്നു യാത്രക്കിടയില്‍ കോരായ് ഗ്രാമത്തില്‍ നിര്‍ത്തി മജ്വര്‍ മദ്യം കഴിച്ചു. എവിടെ ഉണ്ടായിരുന്ന ഇയാളുടെ സുഹൃത്തുക്കളായ റ്റ് പ്രതികളും എയർക്കൊപ്പം ചേർന്നു .സംഘം മൂന്ന് പേരെയും ഗാദുപ്രോദ പ്രദേശത്തെ വനമേഖലയിലേക്ക് കൊണ്ടുപോകുകയും മജ്വറും മറ്റൊരാളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.സംഭവത്തെ എതിർത്ത അച്ഛനെയും ഒപ്പമുണ്ടായിരുന്ന കുഞ്ഞിനേയും കല്ലുകളും വടിയും ഉപയോഗിച്ച് മൂന്ന് പേരെയും ആക്രമിച്ച ശേഷം കൊലപ്പെടുത്തിയ ശേഷം സംഘം മൂവരെയും കാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു

അച്ഛനെയും സഹോദരിയെയും കാണാതായതിനെത്തുടർന്ന് മരിച്ചയാളുടെ മകന്‍ ഇവരെ കാണിനില്ലെന്ന് കാണിച്ച നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം അറബിക്കയുകയുകയും പെൺകുട്ടിയുടെ അച്ഛൻ ജോലിചെയ്തിരുന്ന മജ്വറിന്റെ വീട്ടിൽ പരിശോധന നടത്തുകയും ഇയാളെ ചോദ്യം ചെയ്യുകയും ചെയ്‌തയോടെ കൃതയുടെ ചുരുൾ അഴിയുകയായിരുന്നു
പ്രതികളുടെ മൊഴി പ്രകാരം പൊലീസ് നടത്തിയ തിരച്ചിലിലാണ് പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയേയും മറ്റ് രണ്ട് പേരെ മരിച്ച നിലയിലും കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പെണ്‍കുട്ടി മരിച്ചതെന്ന് പൊലീസ് അറിയിച്ചു.ആദിവാസി വിഭാഗത്തിൽപ്പെട്ട പഹാഡ് കോർവ സമുദായാംഗമാണ് പെൺകുട്ടി. പരാതികൾക്കെതിരെ കൊലപാതകം ,ബലാത്സംഗം പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമം, പോക്സോ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തികേസ്സെടുത്തതായി പോലീസ് അറിയിച്ചു

You might also like

-