ഗണേഷ് കുമാർ റിനെതിരെ സ്‌പെഷൽബ്രാഞ്ച് റിപ്പോർട്ട് എം എൽ എ യുവാവിനെ കൈയേറ്റം ചെയ്തു

വാഹനത്തിനു സൈഡ് നൽകാത്തതിനു ഗണേഷ് കുമാറും പിഎ പ്രദീപും അനന്തകൃഷ്ണനെ കൈയേറ്റം ചെയ്തെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി.

0

പത്തനാപുരം: കാറിന് സൈഡ് നൽകാത്തതിനെ തുടർന്ന് യുവാവിനെ മർദിക്കുകയും മാതാവിനോട് അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ ഗണേഷ്കുമാർ എംഎൽഎയുടെ വാദം പൊളിയുന്നു. വാഹനത്തിനു സൈഡ് നൽകാത്തതിനു ഗണേഷ് കുമാറും പിഎ പ്രദീപും അനന്തകൃഷ്ണനെ കൈയേറ്റം ചെയ്തെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി.റൂറൽ എസ്പി എസ്. അശോകനു നൽകിയ റിപ്പോർട്ടിലാണ് എംഎൽഎ മർദിച്ചതായി പറയുന്നത്. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് കണ്ടെത്തൽ ഇങ്ങനെ: വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ എംഎൽഎയുടെ വാഹനവും അനന്തകൃഷ്ണന്‍റെ വാഹനവും ഒരേ ദിശയിൽ വന്നു. പ്രദീപ് വാഹനത്തിൽ നിന്നിറങ്ങി അനന്തകൃഷ്ണനോടു വാഹനം മാറ്റാൻ ആവശ്യപ്പെട്ടു.

എംഎൽഎയുടെ വാഹനം പിറകോട്ടെടുക്കുന്നതാണ് എളുപ്പം എന്നുപറഞ്ഞ അനന്തകൃഷ്ണന്‍റെ തോളിലും തലയിലും ക്ഷുഭിതനായ പ്രദീപ് അടിച്ചു. ഇതുകണ്ട് ഇറങ്ങിവന്ന ഗണേഷ്കുമാർ കാറിന്‍റെ താക്കോൽ ഉൗരാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നു പിടിച്ചുതള്ളുകയും ഇതു ചോദ്യം ചെയ്ത അമ്മ ഷീനയെ അസഭ്യം പറയുകയും ചെയ്തു.നാട്ടുകാർ കൂടുന്നതുകണ്ട് എംഎൽഎയും സംഘവും വാഹനത്തിനുള്ളിൽ കയറി പോവുകയുമാണ് ഉണ്ടായതെന്നാണു റിപ്പോർട്ടിൽ പറയുന്നത്. സംഭവം നടന്ന മരണ വീടിന് സമീപം അഞ്ചൽ സിഐ ഉണ്ടായിരുന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.

You might also like

-