നൂറ്റാണ്ടിലെ ആകാശവിസ്മയം സാക്ഷ്യം വഹിച്ച് പതിനായിരങ്ങൾ

എല്ലാ ഇന്ത്യക്കാരെയും പോലെ, എനിക്ക് സോളാർ എക്ലിപ്സിനെക്കുറിച്ച് അറിയാൻ ആവേശമുണ്ടായിരുന്നു. നിർഭാഗ്യവശാൽ, ക്ലൗഡ് കവർ കാരണം എനിക്ക് സൂര്യനെ കാണാൻ കഴിഞ്ഞില്ല, പക്ഷേ കോഴിക്കോട്ടിലും മറ്റ് ഭാഗങ്ങളിലും തത്സമയ സ്ട്രീമിലെ ഗ്രഹണത്തിന്റെ ദൃശ്യങ്ങൾ ഞാൻ കണ്ടു

0

കോഴിക്കോട്: കേരളത്തിൽ അത്യപൂർവ്വമായി ദൃശ്യാമായ വലയ സൂര്യഗ്രഹണം. വടക്കൻ ജില്ലകളിലാണ് വിസ്മയം തീർത്തു മറ്റ് ജില്ലകളിൽ ഭാഗികമായിയാണ് കാണപ്പെട്ടത്. രാവിലെ 8.04 മുതലാണ് കണ്ടുതുടങ്ങിയത്. കാസർകോടും കോഴിക്കോടും പ്രകൃതി ഒരുക്കിയ നിഴൽ വിസ്മയംകാണാൻ ആയിരങ്ങൾ വന്നെത്തി 11.11 മണി വരെ സംസ്ഥാനത്ത് സൂര്യഗ്രഹണം കാണാൻ സാധിച്ചു. കാസർഗോഡ് ചെറുവത്തൂരിലാണ് കേരളത്തിൽ ആദ്യമായി സൂര്യഗ്രഹണം കണ്ടത്. വിപുലമായ സജ്ജീകരങ്ങളാണ് എല്ല ജില്ലകളിലെയും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. നൂറുകണക്കിന് ആളുകളാണ് സൂര്യഗ്രഹണം കാണാൻ കണ്ട് സുരക്ഷിതരായി മടങ്ങുന്നത്.

 “എല്ലാ ഇന്ത്യക്കാരെയും പോലെ, എനിക്ക് സോളാർ എക്ലിപ്സിനെക്കുറിച്ച് അറിയാൻ ആവേശമുണ്ടായിരുന്നു. നിർഭാഗ്യവശാൽ, ക്ലൗഡ് കവർ കാരണം എനിക്ക് സൂര്യനെ കാണാൻ കഴിഞ്ഞില്ല, പക്ഷേ കോഴിക്കോട്ടിലും മറ്റ് ഭാഗങ്ങളിലും തത്സമയ സ്ട്രീമിലെ ഗ്രഹണത്തിന്റെ ദൃശ്യങ്ങൾ ഞാൻ കണ്ടു. ഈ വിഷയത്തെക്കുറിച്ചുള്ള വിദഗ്ധരുമായി ഇടപഴകുന്നതിലൂടെഎന്റെ അറിവ് സമ്പന്നമാക്കി. . പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു

PM Modi tweets,”Like many Indians, I was enthusiastic about . Unfortunately, I could not see Sun due to cloud cover but I did catch glimpses of eclipse in Kozhikode & other parts on live stream. Also enriched my knowledge on the subject by interacting with experts.”

വലയസൂര്യഗ്രഹണം കാണാന്‍ കേരളത്തില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുളളത്.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം, കോട്ടയം ദേവമാതാ കോളേജ് ഗ്രൗണ്ട്, ചാലക്കുടി പനമ്പള്ളി മെമ്മോറിയല്‍ കോളേജ് ഗ്രൗണ്ട് , നാദാപുരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവടങ്ങളില്‍ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഗ്രഹണം കാണാന്‍ സൗകര്യം ഒരുക്കി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നും ശാസ്ത്രജ്ഞരും നിരീക്ഷകരും ശാസ്ത്രകുതുകികളും വലയസൂര്യഗ്രഹണം കാണാന്‍ കേരളത്തി .കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ വലയഗ്രഹണം പൂര്‍ണതയോടെ കാണാം. മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില മേഖലകളിലും പൂര്‍ണമായ കാഴ്ച ദൃശ്യമായി .

ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗമികമായോ പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. സൂര്യഗ്രഹണത്തെ പൂര്‍ണസൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, വലയസൂര്യഗ്രഹണം, സങ്കരസൂര്യഗ്രഹണം എന്നിങ്ങനെ പലതായി തിരിക്കാം. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചന്ദ്രന്റെ കോണീയ വ്യാസം സൂര്യന്റേതിനേക്കാള്‍ ചെറുതാണെങ്കില്‍ ഗ്രഹണസമയത്ത് സൂര്യബിംബത്തിന്റെ ബാഹ്യഭാഗം ഒരു വലയംപോലെ ചന്ദ്രനുചുറ്റും കാണാനാകും. ഇത്തരം സൂര്യഗ്രഹണങ്ങളെയാണ് വലയ സൂര്യഗ്രഹണം എന്നു വിളിക്കുന്നത്.രാവിലെ എട്ടിന് ആരംഭിച്ച ഗ്രഹണം ഒന്‍പതരയോടെ പാരമ്യത്തിലെത്തും. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ശ്രീലങ്ക, മലേഷ്യ, ഇന്തോനീഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലൂടെയാണ് ഗ്രഹണപാത കടന്നുപോകുന്നത്. ഇന്ത്യയില്‍ തെക്കന്‍ കര്‍ണാടകയിലും മധ്യ തമിഴ്‌നാട്ടിലും വലയ സൂര്യഗ്രഹണം കാണാനാകും. കേരളത്തില്‍ വലയഗ്രഹണം അവസാനം കണ്ടത് 2010 ജനുവരി 15ന് തിരുവനന്തപുരത്താണ്.

You might also like

-