ലീഗിനെയും കോൺഗ്രസിനെയും തമ്മിൽ അകറ്റുക എന്നത് സിപിഎമ്മിന്റെ രാഷ്ട്രീയം ലക്‌ഷ്യം സെമിനാറിൽ പങ്കെടുക്കില്ലെന്ന ലീഗിന്‍റെ തീരുമാനം ഉചിതം,കെ.സുധാകരൻ

മുസ്ലിം ലീഗ് ഒരിക്കലും കോൺഗ്രസിനെ വിട്ടു പോകില്ല.യുഡിഎഫ് മുന്നണി സംവിധാനത്തിന്റെ സൂത്രധാരകരിൽ ഒരു പാർട്ടിയാണ് മുസ്ലിം ലീഗ് .അവരുടെ വികാരവിചാരങ്ങൾ എന്നും കോൺഗ്രസ് ഉൾക്കൊണ്ടിട്ടുണ്ട്

0

കണ്ണൂർ | ഏക വ്യക്തി നിയമവുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന ലീഗിന്‍റെ തീരുമാനം ഉചിതമാണെന്നും സ്വാഗതാർഹമാണന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി .

കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധം കേരള രാഷ്ട്രീയത്തിൽ എല്ലാവർക്കും അറിയാം. ഏക വ്യക്തി നിയമത്തിൽ കോൺഗ്രസ്സും ലീഗും ഒരുമിച്ച് ഒരുപോലെ പ്രതികരിക്കുന്നു എന്നാണ് അതിന്റെ പ്രത്യേകത . മുസ്ലിം ലീഗ് ഒരിക്കലും കോൺഗ്രസിനെ വിട്ടു പോകില്ല.യുഡിഎഫ് മുന്നണി സംവിധാനത്തിന്റെ സൂത്രധാരകരിൽ ഒരു പാർട്ടിയാണ് മുസ്ലിം ലീഗ് .അവരുടെ വികാരവിചാരങ്ങൾ എന്നും കോൺഗ്രസ് ഉൾക്കൊണ്ടിട്ടുണ്ട് .അത് നാളെയും തുടരും . ലീഗും കോൺഗ്രസും തമ്മിൽ അഭിപ്രായവ്യത്യാസം ഇല്ലെന്നത് സന്തോഷകരമാണ്. ലീഗിനെയും കോൺഗ്രസിനെയും തമ്മിൽ തെറ്റിക്കാനും അഭിപ്രായ ഭിന്നത ഉണ്ടാക്കാനും സിപിഎം ശ്രമിച്ചു. അവർക്ക് കുറുക്കന്റെ നയമാണ് . ലീഗിനെയും കോൺഗ്രസിനെയും തമ്മിൽ അകറ്റുക എന്നത് സിപിഎമ്മിന്റെ രാഷ്ട്രീയം ലക്ഷ്യമാണ് . സിപിഎമ്മിന്റെ കെണിയിൽ ലീഗ് വീഴില്ലെന്ന് തെളിയിച്ച നടപടിയാണ് സിപിഎമ്മിന്റെ സെമിനാറിൽ നിന്ന് വിട്ടുനിൽക്കാനുള്ള അവരുടെ തീരുമാനം.

മുസ്ലീം വിഭാഗത്തോട് കോൺഗ്രസ് സ്വീകരിക്കുന്ന സമീപനത്തെ ചോദ്യം ചെയ്ത എ.കെ ബാലന്റെ പരാമർശം ശുദ്ധ വിവരക്കേടാണ്. ഇത് സാമാന്യ ബുദ്ധിയുള്ള ഒരാൾ പറയുന്ന കാര്യമല്ല. ഇത് ജനങ്ങൾക്ക് അറിയാവുന്ന കാര്യമാണെന്നും അത് എ കെ ബാലന് മനസ്സിലാകാത്തത് അദ്ദേഹത്തിന്റെ കുറ്റമാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

ബഹുസ്വരതയുടെ ഇന്ത്യയെ ചേർത്തു നിർത്തിയ ശക്തിയാണ് കോൺഗ്രസ് . സ്വാതന്ത്ര്യത്തിനു ശേഷം തകരുമെന്ന് ലോകം പ്രതീക്ഷിച്ച ഇന്ത്യയെ ഒരുമിച്ച് നിർത്തിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. ആ ഉത്തരവാദിത്വം കോൺഗ്രസ് കൈവിടില്ല. ഏക വ്യക്തി നിയമത്തിനെതിരെ കോൺഗ്രസ് ശക്തമായ പ്രചാരണം നടത്തും. അത് കെപിസിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഏക വ്യക്തി നിയമത്തിനെതിരെ ദേശീയ നേതാക്കളെ ഉൾപ്പെടുത്തി കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും ബഹുസ്വരതാ സംഗമങ്ങൾ എന്ന പേരിൽ ജനസദസ്സുകൾ കോൺഗ്രസ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇംഗ്ലണ്ടിൽ പള്ളി വിറ്റെന്ന എം.വി ഗോവിന്ദന്റെ പരാമർശം ചൂണ്ടിക്കാണിച്ചുള്ള മാധ്യമപ്രവർത്തക ചോദ്യത്തിന് മറുപടിയായി, വിവരക്കേട് പറഞ്ഞാൽ സഭാ അധ്യക്ഷന്മാർ പ്രതികരിക്കുമെന്നും.എം വി ഗോവിന്ദൻ വിവരക്കേട് പറയുന്നതിനും ഒരു പരിധി വേണ്ടേയെന്ന് സുധാകരൻ പരിഹസിച്ചു. ഗോവിന്ദൻ പറയുന്ന കാര്യങ്ങൾ കേരളം മുഖവിലയ്ക്ക് എടുക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

-