പൗരത്വ ഭേദഗതി ബില്ല് ഇന്ത്യയുടെ മതേതര സ്വഭാവത്തിന് നേരെയുള്ള ആക്രമണം പഞ്ചാബില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.

കേവലം മതത്തിന്റെ പേരില്‍ ഇന്ത്യയിലെ ജനങ്ങളെ വേര്‍തിരിക്കുന്ന ബില്‍ തികച്ചും നിയമവിരുദ്ധവും അതോടൊപ്പം തന്നെ അധാര്‍മ്മികവുമാണെന്ന് അദ്ദേഹം പറഞ്ഞു.

0

ലുധിയാന :പൗരത്വ ഭേദഗതി ബില്ല് ഇന്ത്യയുടെ മതേതര സ്വഭാവത്തിന് നേരെയുള്ള ആക്രമണമാണെന്നും ഇന്ത്യയുടെ നാനാത്വത്തെ തകര്‍ക്കുന്ന ബില്ല് പഞ്ചാബില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കേവലം മതത്തിന്റെ പേരില്‍ ഇന്ത്യയിലെ ജനങ്ങളെ വേര്‍തിരിക്കുന്ന ബില്‍ തികച്ചും നിയമവിരുദ്ധവും അതോടൊപ്പം തന്നെ അധാര്‍മ്മികവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ വരെ ലംഘിക്കുകയും ഇന്ത്യയിലെ ജനങ്ങളുടെ മൗലികാവകാശങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന ഒരു നിയമം പാസ്സാക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ല. അതിനാല്‍ തന്നെ അതു തള്ളിക്കളഞ്ഞെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ബില്ല് നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും സംസ്ഥാനത്ത് അത് നടപ്പാക്കില്ലെന്നുമാണ് പിണറായി വിജയന്റെ പ്രതികരണം.

You might also like

-